Search Movies
Thursday, 31 August 2023
'What Will People Say' - വ്യക്തികളിൽ ഉടലെടുക്കുന്ന സദാചാര സംഘർഷങ്ങൾ
Wednesday, 30 August 2023
ബഷീറിന്റെ അത്ഭുത പ്രണയം - 'മതിലുകൾ' വായിച്ചെടുക്കുന്നു.
ഓരോ വ്യക്തികളിലും സ്വാതന്ത്രത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളിലുള്ള വൈരുധ്യം 'മതിലുകൾ' എന്ന നോവലിലൂടെ കഥാകൃത്ത് വ്യക്തമാക്കുന്നുണ്ട്.
ഭീതി ജനിപ്പിക്കുന്ന മതാന്ധത - സിനിമയും സമൂഹവും.
Monday, 28 August 2023
ജോയ്‌ലാൻഡ്- സ്വാതന്ത്ര്യം തിരയുന്ന മനുഷ്യർ
Wednesday, 30 November 2022
A City of Contradicting Lives: Varanasi in 'Masaan' & 'Mukti Bhavan'
Mukti Bhavan (Hotel Salvation) opens up to the scary ambiguous dream of Daya, an elderly person in his 80s. He appears convinced that his days are about to end, and hence shares his adamance about spending his last days in Varanasi. The purpose of Daya’s visit is to breathe his last at the holy banks and attain salvation. He is accompanied by his dutiful son, Rajiv, who is getting overwhelmed by his work load. The film, directed by debutant Shubhashish Bhutiani, soulfully portrays a father-son relationship that gets better with time, as they sort out the subtle discrepancies between themselves.
Beyond the obvious as well as subtle resemblance in setting and emotion, there seems to be a compelling contradiction in the portrayal of Varanasi in both films, which reveals much about the perspectives of human conditions. And those contradictions should be addressed by combining class, caste, and gender perspectives.
The duo of father and son (in Mukti Bhavan) come as visitors to the city. Varanasi is seen by them in its holy attire, boasted with "Ram" chanting to present us with the "obvious" spiritual heritage, whereas the central characters in Masaan are natives who are brought up there in accordance with the existing social norms. Most of the time, their story world lacks this "holiness," and both central characters are dealing with conflicting social realities. Devi (in Masaan) is put into extreme agony by the death of her lover, who committed suicide when both were caught by police on a morality raid at a hotel. She gets harassed as society understands premarital sex as a bigger curse. Devi even remarks, 'the smaller the city, the narrower the world view'—justifying her choice of getting employed somewhere out of her hometown.
The central characters in Mukti Bhavan seem to belong to the middle class and a "relatively" higher caste. Visiting Varanasi happens to be a spiritual vacation for them. Deepak (in Masaan) belongs to the Dom community, who are entitled to do the cremation of dead bodies at the ghats. The ghats never provided him with spiritual relaxation. Instead, his "lower" caste identity brings hardship, transforming his routine life into a struggle for survival. Masaan would probably be the first film to represent the lives of the Dom community. The life of Devi, despite the privilege of caste, is never spared from hardships as class and gender hindrances are embedded within social morality.
Let’s say the central characters of both Masaan and Mukti Bhavan were in Varanasi on the same day. They might have even passed each other without recognising each other. Yet their lives, challenges, pain, aspirations, and destiny are never the same. There exists a contradiction between salvation and existence, revealing the graded social inequality.
With time, the characters of Mukti Bhavan develop a better rapport and understanding. The spiritual surroundings host their re-connection, and a feeling of contentment resonates within them eventually. They may even revisit the city to be in a state of peace and spiritually relieved. Though the loss of father puts the family into grief, they tend to understand it as a natural evolution associated with life. On the contrary, deaths in Masaan are unexpected and characters seem imprisoned by their grief. Whether it be Devi or Deepak, they seem disappointed and seek a way out of Varanasi.
The characters in Mukti Bhavan are in virtue of salvation and spirituality, while the people of Masaan are in virtue of survival and existence. As mentioned earlier, both the films are eloquent about the nuances of human relationships. But Masaan holds a marginalised perspective to reveal the dust behind divinity.
Friday, 8 November 2019
സെൻസർഷിപ്പിൻറെ രാഷ്ട്രീയ മാനങ്ങൾ
സിനിമ അത് നിർമ്മിക്കപ്പെടുന്ന ദേശത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രതിഫലനങ്ങളാകുകയും, സമൂഹത്തിന്റെ തന്നെ വ്യത്യസ്ത തുറകളിലുള്ള മനുഷ്യരെ സ്വാധീനിക്കാനുതകുന്നതായത് കൊണ്ടുമാണ് പൊതുജന പ്രദർശനത്തിന് മുൻപായി അവയെ സെൻസർ ചെയ്യാൻ അധികാര വർഗ്ഗം തയ്യാറാകുന്നത്. തെറ്റായ പൊതുബോധ നിർമ്മിതിക്കും, വിപ്ലവ ചിന്തകളുടെ പ്രചാരത്തിനും ഒരുപോലെ മാധ്യമമാവാൻ സാധിക്കും വിധം സിനിമ സമൂഹത്തിൽ സ്വാധീനമാർജിച്ചിട്ടുമുണ്ട്. നിർമ്മിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മുന്നിലായിരിക്കെ തന്നെ, ഭരണഘടന അനുവദിച്ചു തരുന്ന ആവിഷ്കാര സ്വാതന്ത്ര്യം സെൻസറിങ്ങിലൂടെ എത്രമാത്രം ഹനിക്കപ്പെടുന്നു എന്നത് പരിശോധിക്കേണ്ടതാണ്.
1952 ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് പ്രകാരം രൂപീകൃതമായ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ആണ് പൊതുവായി സെൻസർ ബോർഡ് എന്ന് അറിയപ്പെടുന്നത്. പൊതു പ്രദർശനത്തിന് ആവശ്യമായ രീതിയിൽ സെൻസർ സർട്ടിഫിക്കറ്റുകൾ നൽകാനും, ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നുമാണ് CBFC യുടെ ചുമതലകൾ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ, പരമാധികാരത്തിനോ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിനോ ഭീഷണിയുയർത്തിയാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, മാറ്റങ്ങൾ ആവശ്യപ്പെടാനും സെൻസർ ബോർഡിന് അധികാരമുള്ളത്. എന്നാൽ തീവ്രദേശീയതയും, മത-രാഷ്ട്രീയ മൗലികവാദവും ഭരണം കയ്യാളുമ്പോൾ സർഗ്ഗാത്മക ഇടങ്ങളിൽ വന്നുചേരുന്ന രാഷ്ട്രീയബോധം തുടർ വിലക്കുകൾക്ക് വിധേയമാവുകയാണ്. സെൻസർഷിപ്പിന്റെ കത്രികക്കിരയാവുകയും വിലക്കപ്പെട്ടതുമായ ചിത്രങ്ങൾ നിരവധിയാണ്.
ഗുജറാത്ത് കലാപം പശ്ചാത്തലമായി വന്ന രാഹുൽ ഡോലാക്യയുടെ 'പർസാനിയ' (2005), നന്ദിത ദാസിന്റെ 'ഫിറാഖ്' (2008) എന്നീ ചിത്രങ്ങൾ സെൻസർ വിലക്കിന് ഇരയാക്കപ്പെട്ടതാണ്. അധികാരം കയ്യാളുന്ന തീവ്ര വലതുപക്ഷത്തിന്റെ പ്രതിഷേധവും താല്പര്യങ്ങളും തന്നെ അതിന് പിന്നിൽ പ്രവർത്തിക്കുകയും ചെയ്തു. നന്ദിത ദാസിന്റെ ഫയർ(1996), അന്തർദേശീയ തലത്തിലുൾപ്പടെ ശ്രദ്ധയാകർഷിക്കുകയും, അംഗീകരിക്കപ്പെടുകയും ചെയ്തപ്പോൾ, സ്വവർഗ്ഗരതി പ്രമേയമാവുന്ന ചിത്രത്തിന് സ്വരാജ്യത്ത് വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. ഫൂലൻ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്ത് വന്ന 'ബന്ദിത് ക്വീൻ' (1994), ദീപ മേത്തയുടെ 'വാട്ടർ' (2005) എന്നിവയും ശക്തമായ രാഷ്ട്രീയം ഉൾകൊള്ളുന്ന സിനിമകൾ ഏതുവിധം ഭരണഗൂഢ ധ്വംസനത്തിന് ഇരയാകേണ്ടി വന്നു എന്നതിന്റെ സൂചകങ്ങളാണ്. 2013 ൽ പുറത്ത് വന്ന ജയൻ ചെറിയാന്റെ 'പപ്പീലിയോ ബുദ്ധ' ദളിത് രാഷ്ട്രീയത്തിന്റെയും ഗാന്ധി വിമർശനത്തിന്റെയും ശക്തമായ ഭാഷ്യമായിരുന്നു. അനുമതി നിഷേധിച്ചെങ്കിലും പിന്നീട് സെൻസർഷിപ്പിന്റെ വിധേയത്വത്തിൽ അംഗീകരിച്ച മാറ്റങ്ങളോടെ പൊതു പ്രദർശനാനുമതി ലഭിച്ചു.
അടുത്ത കാലത്ത് മൃഗീയമാം വിധം സെൻസർ ആക്രമണത്തിന് വിധേയമായത് അഭിഷേക് ചൗബേ സംവിധാനം ചെയ്ത 'ഉട്താ പഞ്ചാബ്' ആണ്. പേര് തന്നെ മാറ്റുന്നതുൾപ്പടെ 89 കട്ടുകളാണ് ചിത്രത്തിന് നിർദ്ദേശിക്കപ്പെട്ടത്. പഞ്ചാബിന്റെ ലഹരി മാഫിയയെ കൃത്യമായി തുറന്നുകാണിക്കുന്ന ചിത്രത്തെ പ്രതിരോധിക്കുന്നത് അവിടുത്തെ സർക്കാരിന്റെ നിലനിൽപ്പിന്റെ ആവിശ്യകതയായി വന്നു. ഇത്തരത്തിൽ സമകാലികത്തിൽ ഒതുങ്ങാതെ സെൻസർഷിപ്പിന്റെ വിശാലമായ ചരിത്രം ലോകസിനിമയുടെ പശ്ചാത്തലത്തിൽ എടുത്താൽ തന്നെ ബോധ്യപ്പെടുന്നത് അവക്ക് പിന്നിലെ രാഷ്ട്രീയ ജാഗ്രതയാണ്. വിരുദ്ധ ആശയത്തെ പ്രതിരോധിക്കാൻ ഉതകുന്ന നടപടികൾ അതാത് ദേശത്തെ ഭരണ സംവിധാനങ്ങൾ കൃത്യമായി നടത്തിവരുന്നു. നേരിട്ടുള്ള സെൻസർഷിപ്പിനപ്പുറം തിരസ്കരിക്കപ്പെടേണ്ട ന്യൂനപക്ഷ ആശയത്തെ മുഖ്യധാര ഇന്നും എത്ര സമർത്ഥമായി അരുകിവൽക്കരിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് അംബേദ്കർ സിനിമക്ക് മേലുള്ള അപ്രഖ്യാപിത വിലക്ക്. ഇന്നും സർക്കാർ ചിലവിൽ നിർമ്മിതമായ ചിത്രം ഡി.ഡി നാഷണലിൽ പ്രക്ഷേപണം ചെയ്യപെട്ടിട്ടില്ല. ഓൺലൈൻ പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സും, ആമസോൺ പ്രൈമുമെല്ലാം സെൻസർഷിപ്പിന്റെ പരിധിയിൽ വരണമെന്ന ആവിശ്യവും ശക്തിപ്പെടുകയാണ്. 'സാക്രഡ് ഗെയിംസ്' പോലുള്ള ഓൺലൈൻ സീരീസുകൾക്ക് എതിരെ ഹിന്ദുത്വ വാദികളുടെ പ്രതിഷേധമുണ്ടായി എന്നതും ഇതിനോട് കൂടി ചേർത്ത് വായിക്കേണ്ടതാണ്. സമീപ കാലത്ത് ജാതി രാഷ്ട്രീയം കൃത്യമായി ചർച്ച ചെയ്ത ഫാന്ദ്രി, മസാൻ, സൈറത്, പരിയേറും പെരുമാൾ, തിത്തി തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാകട്ടെ പ്രതീക്ഷാവഹമാണ്.
തിരസ്കരിക്കപ്പെടേണ്ടത് എന്ന് മുഖ്യധാര വിലയിരുത്തുന്ന ന്യൂനപക്ഷ വിയോജിപ്പുകളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയം സെൻസർഷിപ്പിന് പിന്നിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. 'പ്രകൃത്യാ ഒരു പ്രത്യയശാസ്ത്ര മൃഗമാണ് മനുഷ്യനെന്ന' വായന തന്നെ അവന്റെ സർഗ്ഗാത്മക ഇടങ്ങളിൽ വന്നുചേരുന്ന രാഷ്ട്രീയ ബോധത്തിന്റെ സൂചനയാണ്. ആ സർഗ്ഗാത്മകത, സിനിമ പോലൊരു ജനകീയ മാധ്യമത്തിൽ പ്രവർത്തിക്കുമ്പോൾ അതിൻമേൽ ഏർപ്പെടുന്ന വിലക്കുകൾക്ക് പിന്നിൽ ദേശ കാലങ്ങൾക്ക് വിഭിന്നമായി പ്രവർത്തിക്കുന്നത് വിയോജിപ്പിനോടുള്ള (dissent) ഭയമാണ്. ജാതി,മത,വംശ ധ്വംസനങ്ങളുടെ യാഥാർഥ്യം അഭിസംബോധന ചെയ്യുന്നതിനപ്പുറം സൗന്ദര്യാത്മകവും തീവ്രവുമായ ദേശീയത കൊണ്ടാടണം എന്ന നിർബന്ധബുദ്ധിയാണ്.
Tuesday, 18 September 2018
ജയ് ഭീം
ചാതുർവർണ്യവും മനുസ്മൃതിയും അസ്തിത്വം നൽകി രൂപപ്പെട്ട ഹിന്ദുത്വത്തിനു ദളിത് വിഭാഗം എന്നും അടിമകളായിരുന്നു. ജ്യോതിറാവു ഫുലെയേയും, അംബേദ്ക്കറേയും പോലുള്ള നേതാക്കളിലൂടെ ആണ് ഇന്ത്യയിലെ അധഃസ്ഥിത വിഭാഗം ഇന്നുകാണും വിധമെങ്കിലും ജീവിതം സാധ്യമാക്കുന്നത്. ഇൻഡ്യ സ്വാതന്ത്ര്യമാവുക എന്നത് ബ്രിട്ടീഷുകാരിൽ നിന്നും സവർണ്ണരിലേക്കുള്ള ആധികാര കൈമാറ്റം മാത്രമായി പോകരുതെന്നും അധസ്ഥിതരായ തന്റെ ജനതയുടെയടക്കം സാമൂഹികമായ ഉയർച്ച അതിലൂടെ സാധ്യമാക്കണം എന്നുമാണ് അംബേദ്‌കർ വിശ്വസിച്ചിരുന്നത്. ദളിത് വിഭാഗം ഹിന്ദു മതത്തിൽ ഉൾപ്പെടാത്ത പക്ഷം, ഇന്ത്യയിൽ ഹിന്ദുക്കൾ ഒരു ന്യൂനപക്ഷം മാത്രമായിപോവും. ഹിന്ദുക്കൾ ഭൂരിപക്ഷമല്ലാത്ത ഇൻഡ്യയിൽ ജീവിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നത്. 1932 ൽ യോവാർദ്ധ ജയിലിൽ വെച്ച് ഗാന്ധി നടത്തിയ സത്യാഗ്രഹം ദളിത് വിഭാഗങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിക്കുന്നതിന് (മെക്ക്ഡൊണാൾഡ് അവാർഡ്/ കമ്മ്യൂണൽ അവാർഡ്) എതിരെ ആയിരുന്നു. ദളിതരെ ഹിന്ദുത്വത്തിൽ നിന്നും അടർത്തിയെടുക്കാൻ ഇത് കാരണമാവും എന്ന് ഉറച്ചു വിശ്വസിച്ചു അദ്ദേഹം. ഗാന്ധിയുടെ സത്യാഗ്രഹം മരണത്തിൽ കലാശിക്കും എന്ന അപകടത്തെ മുന്നിൽ കണ്ടാണ് ഈ വിധിയിൽ വിട്ടുവീഴ്ച്ച വരുത്താൻ അംബേദ്കർ തയ്യാറാവുന്നത്. (പൂനാ പാക്ട്). ഗാന്ധിയുടെ ജീവൻ തന്റെ ജനതയുടെ മോചനത്തേക്കാൾ വലുതായിരുന്നില്ല അംബേദ്ക്കർക്ക്. പക്ഷെ അങ്ങനെ ഒന്നുണ്ടായാൽ ഇന്ത്യയിലെ ദളിതരുടെ സ്ഥിതി എത്രമേൽ ദുഷ്കരം ആവുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടു.
സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയായി നിയമിക്കപ്പെട്ട അംബേദ്ക്കർ 1955 ൽ മന്ത്രി സ്ഥാനം രാജിവെക്കുന്നത് ഹിന്ദു കോഡ് ബില്ല് പാസ്സാക്കാൻ സാധിക്കാതെ വന്നപ്പോഴായിരുന്നു. ഹിന്ദു സാമൂഹ്യ ജീവിതവും മതാനുഷ്ഠാനങ്ങളും ഒരേ നിയമവ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരികയും, സ്ത്രീകളുടെ സ്വത്തവകാശമടക്കം മുന്നോട്ട് വെക്കുകയും ചെയ്ത ബിൽ ശക്തമായ എതിർപ്പ് നേരിടുകയാണുണ്ടായത്.
"രാമാനാമം ജപിച്ചതുകൊണ്ടോ, കഴുത്തിൽ തുളസിമാല ധരിച്ചതുകൊണ്ടോ ജന്മികളുടെ ചൂഷണത്തിൽ നിന്ന് നിങ്ങൾ മോചിതരാകാൻ പോകുന്നില്ല. ശ്രീരാമ സ്തോത്രം ഉരുവിട്ടതുകൊണ്ടു കടബാധ്യതകളിൽ നിന്ന് നിങ്ങൾ മോചിതരാകുകയില്ല. പണ്ഡരിപുരത്തേക്ക് തീർത്ഥ യാത്ര നടത്തിയതുകൊണ്ട് മാസം തോറും നിങ്ങൾക്കാരും ശമ്പളം തരികയില്ല. ക്ഷേത്ര പ്രവേശന പ്രസ്ഥാനത്തിന്റെ ഉദ്ദേശം നല്ലാതായിരിക്കാം. എന്നാൽ ആധ്യാത്മിക മേന്മയേക്കാൾ ഭൗതികമമേന്മയാണ് ഇപ്പോൾ ആവിശ്യം. പണമില്ലാതെ നിങ്ങൾക്ക് ഭക്ഷണമോ വസ്ത്രമോ ലഭിക്കുകയില്ല. അതിനാൽ രാഷ്ട്രീയ നേട്ടങ്ങളായിരിക്കണം നിങ്ങളുടെ ലക്‌ഷ്യം." . ഇതായിരുന്നു ക്ഷേത്രപ്രവേശനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കാലങ്ങളായി തന്റെ ജനത അനുഭവിച്ചു പോരുന്ന അടിമത്വം ഹിന്ദു മതത്തിൽ നിന്ന് പുറത്തുകടന്നാലേ അവസാനിക്കൂ എന്ന ബോധ്യത്തിലേക്ക് അദ്ദേഹം ചെന്നെത്തുന്നുണ്ട്. ഗാന്ധിയുടെ സർവ്വമതസൗഹാർദ പ്രത്യയശാസ്ത്രത്തിനു പോലും ദളിതരുടെ സാമൂഹിക പുരോഗതി ഒരു ലക്ഷ്യമായിരുന്നില്ല. ദളിതരെ ഹിന്ദു മതത്തിൽ നിലനിർത്തി ഹിന്ദുഭൂരിപക്ഷം തുടരുക എന്നത് ഒരു രാഷ്ട്രീയ ലക്‌ഷ്യമായിരുന്നു. ('എന്തുകൊണ്ട് ഞാനൊരു ഹിന്ദുവല്ല' എന്ന കഞ്ചാ ഇളയ്യയുടെ പുസ്തകത്തിൽ ദളിതർക്കുമേൽ ഹിന്ദുത്വം അടിച്ചേല്പിച്ചതാണെന്നും ഹിന്ദു ദൈവങ്ങൾ പോലും തങ്ങൾക്ക് അന്യരായിരുന്നു എന്നുമുള്ള വാദഗതി മുന്നോട്ട് വെക്കുന്നുണ്ട്.) തൊട്ടുകൂടായ്മായെ എതിർത്ത 'ഭൂരിപക്ഷ സ്രഷ്ടാക്കൾക്ക്' ജാതി ഉന്മൂലനം ചിന്തിക്കുക പോലും സാധ്യമായിരുന്നില്ല. ചാതുർവർണ്യത്തിന്റെ സുഖാലസ്യത്തിൽ കഴിഞ്ഞതുകൊണ്ട് തന്നെ തങ്ങൾക്ക് കീഴിൽ എന്നും ദളിതരെ നിലനിർത്തി അപ്രഖ്യാപിതമായി മനു അനുശാസിക്കുന്ന ഒരു ഭരണഘടന തുടർന്നുപോരേണ്ടിയിരുന്നിടത്താണ് അംബേദ്കറുടെ മഹത്തായ ഇൻഡ്യൻ ഭരണഘടന എല്ലാ ജനതക്കും സംരക്ഷണമൊരുക്കുന്നത്.
സവർണ്ണ രാഷ്ട്രീയം പിടിമുറുക്കുന്ന ഈ കാലത്തു തന്നെയാണ് അംബേദ്കർ കൂടുതൽ വായിക്കപ്പെടേണ്ടടത്. ചർച്ചചെയ്യപ്പെടേണ്ടത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുലയടങ്ങുന്ന അംബേദ്കറിസ്റ്റുകളുടെ ശബ്ദമായ 'ജയ് ഭീം' വ്യക്തിപ്രഭാവമായിട്ടല്ലാതെ, ആദർശമുൾക്കൊണ്ടു ഉയരേണ്ടതും.
ReplyForward