Search Movies

Sunday 27 November 2016

22. MASAAN

Hindi/2015/109min
Directed by Neeraj Ghaywan








കാഴ്ച്ചയുടെ സിനിമ - മസാൻ


നോർത്ത് ഇന്ത്യയിലെ വാരണാസി എന്ന നഗരം. പ്രധാനമായും തീർത്ഥാടന കേന്ദ്രങ്ങളെ ചുറ്റിപറ്റി വാണിജ്യാടിസ്ഥാനത്തിൽ ജീവിക്കുന്ന കുറെ മനുഷ്യർ. രണ്ട് സമാന്തര കഥകളെ കൂട്ടിയിണക്കി ചേർത്ത് പിടിക്കുന്ന മസാൻ, ജീവിതഗന്ധിയായ പ്രമേയത്താൽ പച്ചയായ ജീവിതങ്ങളിലേക്കും കണ്ണോടിക്കുന്നു. ദേവി, പീയുഷ് എന്ന ചെറുപ്പക്കാരനുമായി ലൈoഗിക ബന്ധത്തിൽ ഏർപ്പെടുകയും, പോലീസ് അവരെ അറസ്റ്റ് ചെയുക്കയും ചെയ്യുന്നു. പീയുഷ് - ഇതിന്റെ പ്രത്യാഘ്യാതങ്ങൾ തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എന്ന ഭയത്തിൽ  ആത്മഹത്യ  ചെയ്യുന്നു. എന്നാൽ ദേവി ജീവിതം മുന്നോട്ട് നീക്കുന്നു. വേശ്യ എന്ന മുദ്രണത്തിൽ പിന്നീട് നേരിടേണ്ടിവരുന്ന മാനസിക സംഘർഷങ്ങൾ ചിത്രം പ്രതിപാദിക്കുന്നു.

ഇതിനു സമാന്തരമായി തന്നെ വാരണാസി തേരുവോരങ്ങളിൽ ദീപകിന്റെ - യും ഷാലു ഗുപ്തയുടെയും പ്രണയം വിടരുന്നു. സിവിൽ എഞ്ചിനീറിങ്ങിന് പഠിക്കുന്ന ദീപക് , തന്റെ സമുദായം നേരിടുന്ന അരക്ഷിതാവസ്ഥ മറികടക്കമെന്നും, ഉയർന്ന ജീവിത നിലവാരം പുലർത്തണമെന്നും ആഗ്രഹിക്കുന്നു. ഷാലു സാഹിത്യത്തോടും സംഗീതത്തോടും അഭിരുചി പ്രകടിപ്പിക്കുന്നു. രണ്ടു പേരും പ്രണയഭക്തരായ ആദ്യ നിമിഷത്തിൽ വാരണാസിയുടെ നെഞ്ചിലെ തുടിപ്പായ സംഗീതമാണ് അവർക്ക് പശ്ചാത്തലമൊരുക്കിയത്. തുടർന്ന് ഷാലു ഒരു ബസ് അപകടത്തിൽ മരിക്കുകയും, ജീവിതത്തോടുള്ള ദീപക്കിന്റെ അഭിനിവേശം നിലക്കുകയും ചെയ്യുന്നു. സ്നേഹം കൊതിക്കുന്ന മനുഷ്യ മനസിനെ കീറിമുറിച്ച ആ ദുരന്ത വാർത്ത - പിന്നീട് ദീപകിന്റെ മാനുഷിക സംഘർഷങ്ങൾ , സാമൂഹികാവസ്ഥ എന്നീ പ്രതലത്തിലുടെ സിനിമ സഞ്ചരിക്കുന്നു.

വാരണാസി, ഗംഗാനദി, സംഗം യാത്ര, തീർത്ഥാടകർ , പൊതു വ്യാപാര കേന്ദ്രങ്ങൾ, ശവദാഹം തൊഴിലാക്കിയവർ എന്നിങ്ങനെ സാമുഹികാവസ്ഥ പശ്ചാത്തലമാക്കി പച്ചയായ ജീവിത വീക്ഷണം ക്യാമറയിൽ തെളിയുന്നു. റിയലിസ്റ്റിക്ക് അവതരണ ശൈലിക്കൊണ്ടും ജീവിതഗന്ധിയായ പ്രമേയം - കൊണ്ടും വാരണാസി എന്ന പട്ടണത്തെ നെഞ്ചോടടുപ്പിക്കുന്നു സംവിധായകൻ നീരജ് ഗയ്വാൻ.




ആധുനിക ഇന്ത്യ - ജാതീയത

ഇന്ത്യ എത്ര പുരോഗമിച്ചാലും ഇവിടെ വേരോടുന്ന ജാതീയ-വ്യവസ്ഥയിൽ ഒരിക്കലും ഒരു മാറ്റം പ്രകടമല്ല എന്ന ആഹ്വാനം ചിത്രത്തിൽ ഉടനീളം കാണാം. ദീപകിന്റെ ജീവിതാവസ്ഥയാണ് ഈ ധ്വനിക്ക് വേഗം കൂട്ടുന്നത്‌ . ദഠ സമുദായം (Dom community) സമുദായം നേരിടുന്ന സാമൂഹിക അരക്ഷിതാവസ്ഥ വളരെ പ്രകടമാണ് . സന്നദ്ധ സംഗമായി ശവദാഹം എന്ന കുല തൊഴിൽ ഗoഗാ നദിയുടെ തീരത്ത് നിർവഹിച്ചാണ് ദഠ സമുദായം ദൈoനദിന ജീവിതം നയിക്കുന്നത് . പൊതുവേ ദo സമുദായത്തെ ഉത്തരേന്ത്യയിൽ താഴ്ന്ന ജാതിയായി വിലയിരുതപ്പെടുകയും , ശവദാഹം ഒരു താഴ്ന്ന ജോലിയായി കണക്കാകുകയും ചെയ്യുന്നു. ദീപകും ഒഴിവു സമയങ്ങളിൽ വീട്ടുകാരോടൊപ്പം ഈ ജോലിയിൽ ഏർപ്പെടാറുണ്ട്. തന്റെ സമുദായം പുരോഗമിക്കണമെന്നും, വിദ്യാഭ്യാസത്തിലൂടെ തനിക്കത് സാധ്യമാവുമെന്നും ദീപക് വിശ്വസിക്കുന്നു. ഷാലുവുമായുള്ള തന്റെ പ്രണയത്തിലെ ഏക പ്രതിസന്ധി എന്നതും ഈ ജാതി വ്യവസ്ഥയാണ് . ഷാലു ഗുപ്ത ജാതീയമായി     മുതിർന്ന സമുദായത്തിൽ പെട്ടവളാണ് . അതുകൊണ്ടുതന്നെ തങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയുമോ എന്ന ആശങ്ക ദീപക്കിനുണ്ട് .

റയിൽവേയിൽ എഞ്ചിനീയറുടെ ജോലി ലഭിക്കുന്ന ദീപക് - ദo സമുദായത്തിന്റെ അരക്ഷിതാവസ്ഥയിൽ നിന്ന് കരകയറുമ്പോൾ, പ്രക്യതി ദുരന്തമെന്നോണം ഷാലു ഓർമ്മയാവുന്നു . അടിസ്ഥാനപരമായി മനുഷ്യൻ എന്ന സ്വത്വം തിരിച്ചുപിടിക്കാനാവാത്ത ഒരു സമൂഹം 'മസാനി'ൽ ദൃശ്യമാണ് .


സ്ത്രീത്വം  -വർത്തമാനം

' സ്ത്രീകൾ അഗ്നിശുദ്ധി വെളിവാക്കണമെന്ന' തീർത്തും അടിസ്ഥാനരഹിതമായ ഒരു സമൂഹമായി ഇവിടെ മുദ്രകുത്തപ്പെടുന്നു വാരണാസി. ദേവി പതക്ക്, പീയുഷ് എന്ന യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും - നിയമസംരക്ഷകർ അത് കൊണ്ടാടപ്പെടുകയും ചെയ്യുമ്പോൾ സ്ത്രീത്വം ഒരു ചോദ്യ ചിഹ്നo പോലെ അവശേഷിക്കുന്നു ചിത്രത്തിൽ . പോലീസ് ഉദ്യോഗസ്ഥൻ മിശ്ര ദേവിയുടെ അർദ്ധനഗ്ന ചിത്രങ്ങൾ കാണിച്ച് പണം ആവശ്യപ്പെടുകയും , ഭീഷണിപ്പെടുകയും ചെയ്യുന്നിടത്ത് ഇന്ത്യയിലെ ഉദ്യോഗസ്ഥ ഭരണത്തിന്റെ (Beaurocracy) അനാസ്ഥ ചർച്ച - ചെയ്യപ്പെടുന്നു . തുടർന്ന്, സമൂഹം ദേവി പതക്കിനെ ശരീരമായി മാത്രം കാണുന്നു . തന്റെ ജോലി സ്ഥലങ്ങളിൽ ആളുകളുടെ തെറ്റായ നോട്ടം, സംസാരം എന്നിവയെല്ലാം ചിത്രത്തിൽ കാണാം . റയിൽവേയിൽ ഗവൺമെന്റ് ഉദ്യോഗം ലഭിച്ചിട്ടും അതു വെടിഞ്ഞ് അലഹാബാദിൽ പoനത്തിനു പോകാനൊരുങ്ങുന്ന ദേവിയിൽ -

സ്വന്തം സാമൂഹിക പരിസരങ്ങളിൽ നിന്ന്‌ ഒരോളിച്ചോട്ടത്തിനുള്ള സാധ്യതയായി മാത്രം അതിനെ കണകാക്കാം . പീയുഷിന്റെ മരണത്തിൽ അത്യന്തം വേദനിച്ചിരുന്ന  ദേവിക്ക് - താങ്ങായ് സ്വന്തം അച്ഛൻ പോലും മുന്നോട്ടു വരാത്ത അവസ്ഥ ചിത്രത്തിൽ പ്രകടമാണ് . പക്ഷേ പിതാവ് വിദ്യാത്ഥർ പതക്കിന്റെ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്ന ചിത്രം - അതിനെ ഒരു പരുതി വരെ സാധൂകരിക്കുകയും പിത്യതത്തിന് തിളക്കം കൂട്ടുകയും ചെയ്യുന്നു . ദേവി മറ്റൊരു സാമൂഹികാന്തരീക്ഷം തേടുന്നതിനൊപ്പം പഠനം തുടരണമെന്ന തിരുമാനം ഒരു പുതു പാതയാണ് - ആധുനികതയുടെയും , ഇന്ത്യൻ സ്ത്രീത്വത്തിന്റെയും .




പ്രണയം, സ്നേഹം, കാമം  -മസാൻ

പങ്കുവെക്കപ്പെടുന്ന കാമം, പങ്കു വെക്കപ്പെടാത്ത സ്നേഹം, പ്രണയ സുരഭിലമായ അന്തരീക്ഷം എന്നിങ്ങനെയുള്ള വലിയ കാഴ്ച്ചകൾ ചിത്രത്തിലുണ്ട് . ദീപകും ഷാലുവും തമ്മിലുള്ള പ്രണയമുഹൂർത്തങ്ങൾ - പലപ്പോഴും സംഗീതത്തിലൂടെയും സാഹിത്യത്തിലൂടെയും തങ്ങളുടെ പ്രണയ ബാഷ്പണങ്ങൾ അവർ കൈമാറി . പ്രണയത്തെ വാഴ്ത്തുന്ന സാഹിത്യ ക്യതികൾ അവർ തിരഞ്ഞു .

പങ്കുവെക്കപ്പെടാത്ത വലിയ സ്നേഹത്തിന്റെ തുടിപ്പ് ദേവി പതക്കിലും അച്ഛൻ വിദ്യാത്ഥർ പതക്കിലും കാണാം. ദേവിയുടെ കാഴ്ച്ചപ്പാടിൽ അച്ഛൻ പിശുക്കനും - രോഗാവസ്ഥയിൽ കിടക്കുമ്പോഴും തന്റെ അമ്മയെ അശുപത്രിയിലേക്ക് അയക്കാതവനുമാണ് വിദ്യാത്ഥർ പതക്ക് . പക്ഷേ, തന്റെ മകൾ വാരണാസിയിൽ നിന്നും ഉന്നത പഠനത്തിനായി അലഹാബാദിൽ പോകുന്നു എന്ന വാർത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നു പതക്കിന് .
ആ മുഹൂർതത്തിൽ മനസ് തുറക്കുന്ന പതക്കിൽ നിന്നും ഇതുവരെ പ്രകടിപ്പിക്കാത്ത സ്നേഹാന്തരീക്ഷം മുഴുവൻ ലഭിക്കുന്നു ദേവിക്ക്, അവൾ അച്ഛനെ മനസ്സിലാക്കുന്നു .

ഗംഗാനദീതീരത്ത് തീർത്ഥാടന വസ്തുക്കളുടെ വ്യാപാരം നടത്തുന്ന പതക്ക്, അവിടെ ജോലി ചെയ്യുന്ന കുട്ടിയോടും സ്നേഹം പ്രകടിപ്പിക്കുന്നില്ല . മറ്റൊരവസ്ഥയിൽ അവൻ തനിക്ക് വളരെയെറെ പ്രിയപ്പെട്ടവനാണ് എന്ന തിരിച്ചറിവും ചിത്രത്തിൽ കാണാം . പങ്കുവെക്കപ്പെടാത്ത സ്നേഹം ഒരിക്കലും പൂർണ്ണമിക്കുന്നില്ല എന്ന് സമർത്ഥിക്കുന്നു 'മസാൻ.'

പീയുഷിന്റെയും ദേവി പതത്തിന്റെയും ലൈംഗിക ബന്ധം കാമത്തെ സൂചിപ്പിക്കുന്നു . സ്നേഹത്തിന്റെ പ്രകടമായ മറ്റൊരവസ്ഥാന്തര-മാണ് കാമം. പീയുഷിന്റെ സമ്മാന പോതി ഗംഗാനദിയിൽ ഒഴുക്കുന്ന ദേവിയിൽ തെളിയുന്നത് ആത്മസംതൃപ്തിയും മോഷത്തിലേക്കുള്ള യാത്രയുമാണ് . പീയുഷുമായി ഹൃദ്യമായ ഒരു പ്രണയബന്ധം ദേവിക്കുണ്ട് എന്ന വെളിപ്പെടുത്തലുകൂടിയാണ് ഇത്.



ജീവിതം ഉയർച്ചയും താഴ്ച്ചയും ( പ്രതീക്ഷയുടെ സിനിമ )

ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങൾ 'മസാനിൽ 'കാണാം . ദീപകിന്  ജീവിതത്തോടുള്ള അഭിനിവേശം തുടരുന്നതും, അവസാനിക്കുന്നതും, വീണ്ടും ആളി കത്തുന്നതും ചിത്രത്തിൽ പ്രകടമായ കാഴ്ച്ചയാണ് .ദേവി പതക്ക് തന്റെ സ്ത്രീത്വത്തിനെറ്റ അപമാനക്ഷതത്തിൽ നിന്ന് ഉയർത്തേഴുന്നേൽക്കുകയും , മറ്റൊരു സാമൂഹിക അന്തരീക്ഷത്തിൽ ചെക്കേറുകയും ചെയ്യുന്നു .
പ്രധാന കഥാപാത്രങ്ങളായ ദീപകിനെയും, ദേവിയെയും തളർത്തുന്നത് തങ്ങളുടെ ഇഷ്ടപ്പെട്ടവരുടെ വിടവാങ്ങലാണ് . ബോയ്ഫ്രണ്ടിന്റെ ആത്മഹത്യയും, പോലീസുദ്യോഗസ്ഥന്റെ ഭീഷണിയും , കുറ്റക്കാരിയെന്ന അടിച്ചമർത്തലും ദേവിയെ തളർത്തുമ്പോൾ ദീപക്കിനെ അലട്ടുന്നത് കാമുകിയുടെ വിടവാങ്ങലാണ് . പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതം നയിക്കാനുള്ള ദേവിയുടെയും ദീപകിന്റെയും തിരുമാനം പ്രതീക്ഷയുടെ പുത്തൻ പാതയാണ് .

തീർത്തും വ്യക്തി കേന്ദ്രീകൃതമായല്ല, മറിച്ച് അവരുടെ കുടുംബം, ജീവിത സാഹചര്യങ്ങൾ, ബന്ധങ്ങൾ തുടങ്ങിയവയൊക്കെ അതിസൂക്ഷ്മമായി ഒപ്പിച്ചെടുതുക്കൊണ്ടാണ് 'മസാൻ '' മുന്നോട്ടു നീങ്ങുന്നത് . പ്രണയവും കാമവും ഇരുവരുടെയും മനസ്സിൽ ഉണ്ട്. ചിത്രത്തിന്റെ അവസാന ഭാഗമല്ലാതെ ദേവികും ദീപകും കണ്ടുമുട്ടുന്നില്ല - ഇരുവരും 'സംഘത്തേക്ക്'യാത്ര തിരിക്കുന്നതും പ്രതീക്ഷയുടെ ഒരു പുതു വെളിച്ചമാണ് . ജീവിതത്തെ നമ്മൾ എങ്ങനെ ഉൾകൊള്ളുന്നുവോ , അതുപോലെതന്നെ ജീവിതം നന്മളെയും ഉൾകൊള്ളുമെന്നും, ജീവിതം ജീവിച്ചു തീർക്കാനുള്ളതാണെന്നും 'മസാൻ ' ഓർന്മപ്പെടുത്തുന്നു .



ഇന്ത്യൻ അരക്ഷിതാവസ്ഥ

ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ അരക്ഷിതാവസ്ഥ വളരെ സൂക്ഷ്മമായി മസാൻ ഒപ്പിയെടുക്കുന്നു . ഉദ്യോഗസ്ഥ ഭരണ അനാസ്ഥ , അഴിമതി, ബാലവേല എന്നിങ്ങനെ തടയപ്പെടേണ്ടതായ അനീതികൾ സുഗമമായി മുന്നോട്ട് പോകുന്നതിന്റെ നേർചിത്രo നമുക്ക് കാണാൻ സാധിക്കുന്നു . ഇന്ത്യൻ സമൂഹത്തിന്റെ അമിതമായ ജാഗ്രതാ ബോധം (ConServatism) ദീപകിന്റെയും ഷാലുവിന്റെയും പ്രണയത്തിൽ ദൃശ്യമാക്കുന്നു . പ്രായപൂർത്തിയായിട്ടും സ്വന്തം പ്രണയം, കുടുംബത്താലും സമൂഹത്താലും എങ്ങനെയെല്ലാം തടയപ്പെടുന്നുവെന്നും, വ്യക്തി സ്വാതന്ത്ര്യം എത്രത്തോളം പരിമിതപ്പെടുന്നുവെന്നും വാരണാസിയിലെ തെരുവോരങ്ങളിൽ നിന്ന് 'മസാൻ ' ഓർമ്മപ്പെടുത്തുന്നു .ലിംഗ അസമത്വം മറ്റൊരു വലിയ പ്രശ്‌നമായി ഇന്നും നിലനിൽക്കുന്നു . ദീപക് ജാതി വ്യവസ്ഥയുടെ പേരിൽ മാനസിക സംഘർഷങ്ങൾ നേരിടുമ്പോൾ , സ്ത്രീ കഥാപാത്രമായ ദേവീ പതത്തിന് - പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ എല്ലാ ദോഷ വശങ്ങളും  അനുഭവിക്കേണ്ടിവരുന്നു .
ദീപക് ജോലിയിൽ പ്രവേശിക്കുമ്പോൾ , ദേവി കിട്ടിയ ജോലി രാജിവെച്ച് മറ്റൊരു സാമൂഹിക അന്തരീക്ഷത്തിൽ ചെക്കേറുന്നതും ലിംഗ- സമത്വമില്ലായ്മയുടെ പ്രതീകമാണ് .


തിളങ്ങിക്കൊണ്ടിരിക്കുന്ന 'മസാൻ ' 

' കർസ്' ഫിലിം ഫെസ്റ്റിവലിൽ 'FIPRESCI' Prize - സും 'Promising Future Prize for Debut Film '  പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ നേട്ടമാണ് ' മസാൻ' സ്വന്തമാക്കിയിരിക്കുന്നത് . മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നീരജ് ഗയ്‌വാനും സ്വന്തമാക്കി . മസാന് തിളക്കം കൂട്ടുന്നത് നവീനമായ ദൃശ്യാനുഭവവും , അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനങ്ങളുമാണ് . നവാഗതനായ Vicky KauShal (ദീപക്ക്) , Richa Chadda ( ദേവി ) എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് പൂർണ്ണമായും നീതി പുലർത്തി . ഛായാഗ്രാഹകൻ Avinash Arun Dhaware മനോഹരമായ ദ്യശ്വാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു . വാരണാസിയെ സൂക്ഷ്മമായി നിരീക്ഷിച്ച് ഒപ്പിയെടുത്ത ഫ്രെയിമുകൾ അതിനുദാഹരണമാണ് . തിരക്കഥാകൃത്ത് varun Grover സത്യസന്ധമായ ആധുനിക ലോകവീക്ഷണം 'മസാനി' ലൂടെ സാധ്യമാക്കുന്നു . 

മസാൻ ഒരു ഓർമ്മപ്പെടുത്തലാണ്. കെട്ടുകാഴ്ച്ചയുടെ  കുത്തൊഴുക്കിൽ ഒടുങ്ങാത്ത സമകാലിക ഇന്ത്യൻ സിനിമയുടെ പ്രതീക്ഷയും.

Saturday 5 November 2016

മിശ്രവിവാഹം (ചെറുകഥ) [Offtopic]

മിശ്രവിവാഹം

സ്കൂളിലെ ഭംഗിയുള്ള ചെടിച്ചട്ടിയിൽ മുറുക്കി തുപ്പിയാണ് രാമൻ നായർ കേറി വന്നത് . വന്നപ്പാടെ ഹെഡ്മാസ്റ്ററെ തുറിച്ചൊരു നോട്ടം. ആധിത്യ മര്യാദകൾ ഒന്നും തന്നെ പാലിക്കാതെ അയാൾ കസേര വലിച്ച് ഹെഡ്മാസ്റ്ററ്റുടെ മുന്നിലിരുന്നു.ഹെഡ്മാസ്റ്റർ രാമൻ നായരുടെ ചെയ്തിയിൽ
പകച്ച് പോയപോലെ മൗനം തുടർന്നു.

" എന്താണെൻറെ മാഷേ , ഇതാണോ ഇവിടത്തെ പഠിപ്പ്'' -രാമൻ നായർ കയർതത്തുപോലെ തുടങ്ങി.
പിന്നീട് തെല്ല് ശാന്തനായി ക്ഷമയോടെ തുടർന്നു
" ഇതിനാണോ മാഷേ എന്നെ മോളെ ഇവിടെയ്ക്ക് ഞാൻ പറഞ്ഞയക്കുന്നത് ''?

കാര്യമെന്താണെന്നറിയാതെ ശങ്കിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ രാമൻനായരോട്
- ,അതിനിപ്പോ എന്താ നായരേ ഇവിടെ സംഭവിച്ചത്?'

തല ചൊറിഞ്ഞ് രാമൻ നായർ , വീണ്ടും സംസാരം തുടങ്ങുന്നതിന് മുൻമ്പ് ഇടയിൽ കയറി ഹെഡ്മാസ്റ്റർ:
 'അതിപ്പോ ഹോം വർക്കോ അസൈൻമെൻേററാ ചെയ്തിലെങ്കിൽ കുട്ടികളെ ചെറുതായൊന്നു തല്ലും , അല്ലെങ്കിൽ ഇംപോസിക്ഷൻ കൊടുക്കും, അതുമല്ലെങ്കിൽ ക്ലാസിൽ നിന്ന് അല്പനേരം പുറത്താക്കും'

പറഞ്ഞു മുഴുമിക്കാൻ സന്മദിക്കാതെ രാമൻ നായർ ഹെഡ്മാസ്റ്ററോട്
- 'ഇതു വല്ലതുമാണെന്ന് ഞാൻ പറഞ്ഞോ മാഷേ?'

''ഹ .... ഹ .... ഹ''
ഇതുകേട്ട മാതൃകയിൽ ഹെഡ്മാസ്റ്റർ പൊട്ടി ചിരിക്കുന്നു.

ചിരിയിൽ അലോസരപ്പെട്ട് രാമൻ നായർ.

ചിരി അടക്കി മാഷ് തുടരുന്നു
- "ഇതൊന്നുമല്ല കാര്യം എന്നാണെങ്കിൽ തനിക്ക് സ്ഥലം മാറി, ഇത് ഒരു വിദ്യാലയമാണ് ''
നായർ പിറുപിറുത്തു ക്കൊണ്ട്
- 'അതു തന്നെയാ ഞാൻ ചോദിച്ചേ.... എന്ത് തോന്നിവാസമാണ് കുട്ടികളെ നിങ്ങൾ പഠിപ്പിക്കുന്നത്?'

നായരുടെ സംസാരം തീരെ രസിക്കാത്ത മട്ടിൽ ഹെഡ്മാഷ്
,' എന്താ നായരേ ..നിങ്ങള് കാര്യം പറയയ്ന്നാ ..'

:ഞാ പറയ്യാ.... കുട്ടികൾക്ക് നിങ്ങളുടെ മലയാളം മാഷ് പഠിപ്പിച്ചു കൊടുതത്ത് എന്താണെന്നറിയോ?'

തെല്ല് സങ്കോചത്തോടെ ഹെഡ് മാഷ്

തുടർന്നുക്കൊണ്ട് രാമൻ നായർ
,.' മിശ്രവിവാഹം ചെയ്യാൻ, നന്മളെല്ലാരും മനുഷ്യരാണ്, നന്മടെ ചോരയ്ക്ക് ചുവപ്പ് നിറമാണ്, അതുക്കൊണ്ട് സമുഹം പുരോഗമിക്കണമെങ്കിൽ ഓരോ വിദ്യാർത്ഥിയും ഇന്നു മുതൽ പ്രതിജ്ഞ എടുക്കണം....
,, ''എന്താന്നറിയോ മാഷിന്?

ഇല്ല എന്ന് തലയാട്ടിക്കൊണ്ട് ഹെഡ്മാസ്റ്റർ

,' ആ ... നമ്മൾ മിശ്രവിവാഹം ചെയ്യണമെന്ന്!!! '

ചെറിയൊരു ശാന്തത ... പിന്നെ തെല്ല് പുഞ്ചിരിയോടെ ഹെഡ്മാസ്റ്റർ
- ' നായരേ... വിവാഹം ചെയ്യരുത്, ന്ന്  ഒന്നും അല്ലല്ലോ രവി മാഷ് പറഞ്ഞത്
- അവര് വിദ്യാർത്ഥികളല്ലെ നായരേ, ഓര് ചിന്തിക്കട്ടെ , ഓര് തിരുമാനമെടുക്കട്ടെ'' '

കണ്ണ് ചുവപ്പിച്ച് നായർ ഹെഡ് മാഷെ ഒന്നു നോക്കി - എന്നിട്ട് തുടർന്നു
'ന്റെ മോള്ക്ക് പതിനെട്ടു വയസ്സേ ആയിട്ടുള്ളു, ഇതു കേട്ട് ഓള് സമുദായം മാറി വേറെ കല്യാണം കഴിച്ചാ...

പെട്ടെന്ന് വികാരം നിയന്ത്രിക്കാൻ പറ്റാതെ നായർ കസേരയിൽ നിന്നും എഴുന്നേറ്റ് - തുടരുന്നു
" - നിങ്ങളും ആ മാഷിന്റെ സൈഡാണ്, ഇങ്ങനെയാണെങ്കിൽ ടി.സി തന്നെ വഴി, കരയോഗത്തിന്റെ നല്ല വേറെ സ്കൂളുകൾ ഈ നാട്ടിലുണ്ട്"

ഇത് കേട്ട് നടുങ്ങിയ ഹെഡ്മാസ്റ്റർ രാമൻ നായരേ ആശ്വസിപ്പിക്കാനെന്നോണം - അദ്ദേഹത്തെ കസേരയിൽ ഇരുത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
"- ഇത്രയ്ക്ക് സീരിയസ് ആണ് നിങ്ങൾ എന്ന് ഞാൻ വിചാരിച്ചില്ല. മോളെ ക്ലാസ് മാറ്റി ബുദ്ധിമോശം ഒന്നും ചെയ്യരുത്
- ഞാൻ ആ മാഷിനെ ഒരാഴ്ച്ച സസ്പെസ്റ്റ് ചെയ്തോളാം...
ഇനി ക്ലാസിൽ വിവാഹം എന്ന വാക്ക് പോലും ഉച്ചരിക്കരുതെന്ന് എല്ലാരോടും ഞാൻ പറഞ്ഞോളാം" കുലീനമായ ഭാവത്തിൽ മാഷ് അപേക്ഷിച്ചു.

ചെറുപുഞ്ചിരി മുഖത്തേക്ക് ഒഴുകി എത്തി നായർക്ക്.

" പറ്റിയതു പറ്റി ഇനി ആവർത്തിക്കരുത് " എന്നും പറഞ്ഞ് രാമൻ നായർ ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്നും ഇറങ്ങി.
നേരെ നടക്കുന്നതിനിടയിൽ അഭിമുഖമായി വന്ന ഗാന്ധി പ്രതിമയുടെ നേരെ മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ട് ആദരവ് പ്രകടമാക്കി നായർ സ്കൂളിന്റെ പടി ഇറങ്ങി.