Search Movies

Saturday 19 December 2015

Interview with Amudhan R P

'Our country is in a disease period..' says Amudhan R P


Interview: Amudhan R P / Ali Imran









Amudhan R P is a documentary film maker and media activist from Madurai, Tamil Nadu. He has made over 20 documentaries with the overriding theme injustice and the fight aganist it. He founded Marupakkam, a media activism group that is involved with making documentaries, organising regular screenings, film festivals and media workshops in and around Madurai along with local youth.







What was the motive behind the initiative- 'Marupakkam' ? How was it accomplished ? 
 After completing M.A in Development Communication, i went straight to Delhi for the Documentary film making training. At that time, i was stuck with activist film making. There are many varieties in documentaries. Among them, in activist film making, making films are not only important but also screening of the films. A normal film maker can send his film to festivals or can sell it to the television station. But activist film maker should screen it; not only our own films, but also the works of other directors. Along with film making and screening, we should train youngsters for documentary making. Apart from screening films, we need to conduct film festivals. All these four things - making documentaries, organizing regular screenings, film festivals and media workshops, should be done for promoting activist film making. It cannot be done by a single person. It requires a group of friends- a community. That's why we have initiated Marupakkam.
The word 'Marupakkam' means 'the other side'. A subject which is told in mainstream also has an another side which the government and media will not inform the  people. The medias are not independent. They are embedded. They are supported by the government. So, things which are told by government and media will be definitely one sided. That's why we are focusing on the other side to make audience(people) aware. Only after knowing both the sides the people should take a stand. They should not take a stand with a partial knowledge.
Inspired from 'Marupakkam', the youth under Kerala Shasthra Sahithya Parishath (KSSP) organized 'Grameena Chalachithra Vedhi' which conducted film screenings over 80 villages in Malappuram. How would you evaluate their activity ? 
 It is a good initiative. Usually the film festivals, screening of documentaries and parallel movies will be concentrated on big cities. Thus it appears to be a elite practice. If we organize a screening in someplace and welcome everyone, those who has time and money to spend and those who are aware of this, will take part. Ordinary people is not aware of this. If we want to make them aware, we need to go to their own place. By organizing screenings in villages by evening, while the people are free from work they could see it. There by we can introduce parallel movies to ordinary people. Also, this serves as an exposure to the youngsters- the volunteers who is a part of this activism. Those who lives in cities gets an opportunity to observe the lives in villages. So by these activities you are disseminating the knowledge to people. At the same time, also you could learn many things from them by interacting. So there is a give and take process.
The recent sensational discussion in our country is about the rising intolerance. As a film maker, what are your concerns and opinion on this rising intolerance ? 
India is always an intolerant country. We cannot treat the dalits, tribes, women equally even now. The poor in India are tolerant towards the rich. The women are tolerant towards the men. The lower caste is tolerant towards the upper. So the oppressed is tolerant. Whenever the oppressed reacts or questions, the oppressor becomes intolerant and there emerges violence. If the oppressed never questions, the oppressor remains tolerant. So India is always intolerant. The reason for much more worse condition in our country is the present government.
In America a 14 year old boy Ahmed Mohamed was arrested for bringing his home-made clock to the school. That incident was a mistake done by school authority or some policemen. But when came to know about this incident, President Barack Obama apologised. In India when Dadri incident happened, what was done by the Prime minister ? Killing a man by a mob over rumours in a civilized society is a barbaric act. Immediately Prime minister should have come out and condemn it.  He didn't do it. Because his own party peoples are involved in it. The members of Narendra modi ministry and his political family supported the incident. He didn't opposed them. what does it mean ? He supports it or he doesn't care. There lies intolerance. During the Staines incident (1999, in Odisha) prime minister Vajpayee condemned it. Also during Gujarat riot incident, he condemned. But Modi doesn't care. So the situation is getting more dangerous. If we don't correct it, we will become like Pakistan. We have to remember what happened in Pakistan during 80's. When Zia-ul-Haq was the prime minister of Pakistan he banned music, cinema etc. In our country, if we stay quietly BJP is gonna decide every thing. BJP is not god. They are just one among the political parties. That's all.


The writers, film makers are protesting by returning their awards. Do you think it is good to protest in such a way ? Recently Kamal Hassan said giving back the awards is not a solution to the problem. What is your opinion on such protests ?
See, the situation is very different now. We are all fighting against fascism. If the writers haven't given up the awards, so many people would have been killed by now. During that time, so many brutal things like Dadri incident were happening steadily. Writers were getting killed. The ministers and politicians were making very bad statements. So, returning awards was an act to protect the country. Because they gave up the awards, because they created pressure on government, because international agencies intervened, the situation came into control. The government still wasn't giving up. Then came Bihar elections. Because of the defeat in Bihar, they (government) are keeping quiet now.

So, What Kamal Hassan has said is totally wrong and he is a fraud. Look at the way he made films like Vishwaroopam, Hey ram. From the movies he has made, his ideology is evident. When his Film faced problems from Muslim groups, he said he is seriously thinking of leaving the country. Aamir Khan didn't say like that. He said, he felt very bad when his wife apprehended 'should we move out of India ?'. But Kamal Hassan has said he wants to leave India. Nobody said anything to him because he is a Brahmin. He recently visited Raj Thackeray saying they were old friends. Raj Thackeray is a goonda. So he (Hassan) is a friend of a goonda ?. How can we trust Kamal Hassan ? He is cheating Tamil people for long long time. He says he is a periyarist. He is not a periyarist; he is completely anti-periyar.

The central government recently put forward the initiative 'Digital India' which is considered as a bigger development. In your Musical video 'Vande mataram: a shit version' , we can see a non-glittering realistic India. So do you have an opinion that government's schemes are not focused on base?
No one is trusting Modi's any schemes now. Everything is just hollow. Modi is considered as a superior or great guy only by his 'fans'. We even don't want to make fun of it; just ignore it. I feel all these Swachh Bharat, Digital India are NRI people's ambition. Modi is trying to please them. According to me, Modi can be a commerce minister. He always behaves like commerce minister, not as a prime minister. He thinks only about business. If a scheme like Swachh Bharat have to work in our country, the worker should get respect. If people has respect on workers, they will not throw wastes. Workers should be provided with good equipment, good salary and they get empowered. So, the worker should get empowered and people should change their mind set. Is there a scheme for this in Swachh Bharat ? No.  Modi's any schemes are not working actually. Swachh Bharat is an insult on manual scavenging workers. Those workers don't even have glouse. They have no future at all. How come a scheme like Swatchh Bharat work under pathetic conditions of workers ?


When we talk about the growing intolerance, the south Indian states especially Kerala, is considered as much better.Do you think Kerala is resistive in some way ?
Kerala is very independent. Keralites have to be proud about their state. There are Muslims, Hindus, Christians and they are heavenly uniform. But Kerala is losing their confidence of being a independent state. There are upper caste in Kerala. They don't want changes. They will be still salking about Land reform act during E.M.S. Namboothiripad time. They will be saying 'oh we had thousands of acres of land and the communist government came and took away all the lands'. Those peoples are part of RSS. They want to restore the conditions in Kerala which compelled Swami Vivekanda to call Kerala as a mental asylum. 
That guy from Kerala, Rahul Easwar who is not a member of any political party and can be seen in TV discussions, represent that mind set. He wants to maintain the old tradition. He represent a group, who want to restore the 'mental asylum' period and want to  destroy all the development achieved so far. But, How can we defeat that ? We have done it in Kerala, Tamil Nadu earlier. We need 'self respect'. If we have self respect, we will not listen to those mental patients. Periyar gave us self respect. Sree Narayana guru, Ayyankali and Communist party gave us the self respect. That is very essential. BJP is trying to destroy that self respect by continuously saying 'you are nothing without us'. They will never treat us equally. They will never consider us as equal human beings and never change their mindset. Some individuals may change. But it is there in their chromosome. Even after 2-3 generations, they will still have the same idea just like jews in Israel. Some peoples are just like that - thinking that they are superior to others. You cannot oppose by killing them, like Hitler. Then, what can we do? We should be aware, educate ourselves, sensible, sensitive and intelligent.

The caste system is just like liquor. It intoxicates us. From the moment we are intoxicated, we will behave abnormally. They are doing it in TN now. Same backward caste people who opposed Brahmins are becoming their slave by supporting BJP. The caste system makes us part of the crime. One cannot blame the upper class alone for the caste system. The other people are as bad as the upper class as they are intoxicated. We have already programmed in our mind that we are a nair or menon or whatever it is. We shut down that thought till some age. Once it is gonna come and wake us up. If you are weak, we will go behind it and gonna change. Is the upper caste people kills people of other community during the riots ? No. The so called backward class does. Upper class is just supervising it. The major threats across the world is Corporate economy and Religious fundamentalism. If you become weak, desperate, frustrated and pathetic, the religious fundamentalist will come and pick you up and make you part of the crime. Just like IS does. So you have to remain strong.
Though our country is passing through a worse period now, are you optimistic over the political atmosphere ?
Of course, I am. Due to the present fascist government, we at least know that who our enemies are. So we are in a political war. Consider FTII students. They always made artistic films and they were like - 'other film makers are just video makers'. Now they are forced to become political. Modi taught them a good political lesson by putting Gajendra Chauhan as FTII chairman. Likewise, everyone is forced to respond and protest now. This is a wake up call. If we fall ill, we may take rest. Then we get time to look at the disease, take in medicines and at last we may freshly awake. So this is a disease period for our country. Actually this is a hopeful situation. Everybody is forced to think and react. We have to come out and behave responsibly. So i am very hopeful.
About the mainstream commercial movies ?
Commercial movies are meant for business. No offence in that. But, We can talk to them, write about the films, and criticize. It's all in our own hands. They are making such (masala) movies since they have audience. Audience are provided with what they wish to have. So, We cannot blame the makers alone. If we wish for changes, we have to make changes.




Recently, Kerala education minister made a remark that as a minister and at a personal level, he do not approve of boys and girls sitting together. How this statement seems to you also by considering Kerala is highest in literacy rate ?
It is actually an anti-women statement. One who is a fundamentalist and never wish for gender equality would say it. Sexual frustration is a bigger problem in our life. To prevent this, we need a free society in which boys and girls can mingle each other. If both genders mingle friendly each other, relax, there comes more freedom for women. These peoples are against such women liberation with a fundamentalist point of view.
About your latest work 'Dollar City' ? 
'Dollar City' is about Thirupur garment industry. It discusses how the industry there runs. The workers are paid with low wages, they have to work for 18 hours a day, no permanent employment is offered and they are totally exploited. Why is this happening? There is a concept of Gramsci namely 'manufacture of consent'. According to this, the oppressed is created and they will agree to the exploitation. The oppressor makes a consent and without forcing, oppressed agrees to the exploitation. Thirupur is a classy example for this one. The workers, trade unions- everybody accepts the exploitation. They consents. So i recorded those consensus and how they are made. How this mood is created. When you enter the city, you becomes a slave and agrees whatever the boss says.
Any influenced books or Film makers ?
Flaming Feets by D.R. Nagaraj and Hindu, Hindi, India by S.V. Rajadurai - Both are important works. Coming to film makers, Patricio Guzmán- a Chilean director and Dennis O'Rourke an Australian director. Both are very inspiring. I like their style of making.



Sunday 1 November 2015

നോട്ടയും സമ്മതിദാനവും [Off topic]



                    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണ് സമ്മതിദാനം. അത് തീർത്തും വ്യക്തി നിഷ്ഠമാണ്. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സമ്മദിദാനം നടത്തുന്നതിലൂടെ പങ്കാളിയാകാനും, അത് നിഷേധിക്കാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുവരുത്തുന്നു. പോളിങ് ശതമാനം ഉയർത്തുവാനും, നിലവിലുള്ള സ്ഥാനാർത്ഥികളിൽ ഉള്ള അവിശ്വാസം രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നവരേയും പരിഗണിച്ച് NOTA (None of the above) സംവിധാനം നടപ്പാക്കിയത് വിജയകരമായ മുന്നേറ്റമായിരുന്നു. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ 1.1 % വോട്ട് NOTA നേടിയിരുന്നു. എന്നാൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉള്ള NOTA യുടെ അഭാവം പോളിങ് ശതമാനത്തിൽ ചെറിയ തോതിലെങ്കിലും മങ്ങലുണ്ടാക്കും എന്നതിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ, തന്നെ 'നിര്‍ബന്ധിത വോട്ട്' എന്ന ഭരണഘടനാ വിരുദ്ധമായ ആശയവും ഒട്ടും സ്വീകാര്യമല്ല എന്നോർക്കണം.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നിര്‍ബന്ധിത വോട്ട് നിയമം കൊണ്ടുവരാനുള്ള നീക്കം ആദ്യം നടന്നത് ഗുജറാത്തിലാണ്. ഇത് ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ, കർണാടകയിൽ - മെയ്‌ ജൂണ്‍ മാസങ്ങളിലായി നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തി രാജിൽ ഭേദഗതി വരുത്തി സമ്മതിദാനം നിർബന്ധിതമാക്കി. ഈസ്ഥിതി പല ഇന്ത്യൻ സംസ്ഥാനങ്ങളിലും കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നു. സംസ്ഥാനങ്ങളിൽ നിന്ന് രാജ്യാന്തരതലത്തിൽ 'Compulsory Voting Bill 2014' ബി.ജെ.പി എം.പി മാരായ ജനാർദ്ദൻ സിങ് സിഗ്രിവാളും, വരുണ്‍ ഗാന്ധിയും അവതരിപ്പിച്ചിരുന്നു. 2004 ലും 2009 ലും ഇതേ ആവിശ്യം ഉന്നയിച്ച് കൊണ്ടുവന്ന ബില്ലുകൾ സഭ അംഗീകരിച്ചിരുന്നില്ല.

'നിർബന്ധിത വോട്ട്' (Compulsory Voting) നിയമമായി നിലവിൽ വന്നാൽ ഒരു ജനാധിപത്യ രാജ്യത്ത് അസ്വാരസ്യങ്ങൾ ഉണ്ടാക്കും എന്നത് തീർച്ചയാണ്. ഇന്ത്യയെ കൂടാതെ ലോകത്തെ രണ്ടാമത്തെ ജനാധിപത്യ രാജ്യമായ അമേരിക്കയിലും ഇതിന്റെ സാധ്യതകളെ പറ്റി വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കയാണ്. എന്നാൽ യുറോപ്പിലും മറ്റു വികസ്വര രാഷ്ട്രങ്ങളിലും 'നിർബന്ധിത വോട്ട്' റദ്ദാക്കി എന്നതും ശ്രദ്ധേയമായി. നെതർലാന്റും സ്പെയ്നുമാണ് ആദ്യമായി 'നിർബന്ധിത വോട്ട്' നീക്കം ചെയ്തത്. തുടർന്ന് ഓസ്ട്രിയ. വെനിസ്വെല, ചിലി തുടങ്ങീ രാജ്യങ്ങൾ അത് പിന്തുടർന്നു.

'നിർബന്ധിത വോട്ട് നിയമം' പിന്തുടരുന്ന മറ്റു രാജ്യങ്ങളുടെ കാര്യം അത്ര ശുഭകരമല്ല. The International Institute for Democracy and Electoral Assistance ന്റെ പട്ടിക പ്രകാരം ലോകത്ത് 20 ഓളം രാഷ്ട്രങ്ങളിൽ ഈ നിയമം ഇപ്പോൾ പ്രചാരത്തിലുണ്ട്. അർജൻന്റീന, ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, ഗ്രീസ് എന്നിവയാണ് അവയിൽ പ്രമുഖം.  ഓസ്ട്രേലിയിലും, ബെൽജിയത്തിലും സമ്മതിദാനം നടത്താത്തതിന് പിഴ ഈടാക്കുമ്പോൾ, സിംഗപ്പൂരിൽ വോട്ടർ ലിസ്റ്റിൽ നിന്നും പ്രസ്തുത വ്യക്തിയുടെ പേര് നീക്കം ചെയ്യുന്നു. പെറുവിൽ ഗവണ്‍മെന്റ് അംഗീകൃത റേഷനുകളും സേവനങ്ങളും നൽകാതിരിക്കുന്നു; ബോളീവിയയിലാവട്ടെ മൂന്ന് മാസത്തോളം വേദനം ലഭിക്കുകയില്ല.

നിർബന്ധിത വോട്ടിനെതിരെ ഇന്ത്യയിൽ വർദ്ധിച്ച് വരുന്ന പൊതുതാൽപ്പര്യ ഹർജികൾക്കും, തിരഞ്ഞെടുപ്പ് കമ്മീഷനും, ഇത് ജനാധിപത്യ വിരുദ്ധമാണ് എന്ന അഭിപ്രായമാണ് ഉള്ളത്. വോട്ട് നിഷേധത്തിനുള്ള അവകാശത്തെ അത് ഹനിക്കുന്നു. ഇന്ത്യൻ ലോ കമ്മീഷനും ഇതേ നിലപാട് തന്നെയാണ് ഈ വിഷയത്തിൽ സ്വീകരിച്ചത്. എന്നാൽ പാർലമെന്ററി വാദപ്രതിവാദത്തിൽ അംഗങ്ങൾ 'നിർബന്ധിത വോട്ട് നിയമത്തെ' സ്വാഗതം ചെയ്യുകയും, ഇത് രാഷ്ട്രീയപരമായി ജനങ്ങളിൽ അവബോധമുണ്ടാക്കുമെന്നും ജനാധിപത്യമൂല്യം ഉൾക്കൊണ്ടുള്ള പങ്കാളിത്തം കൂട്ടുവാൻ സാധിക്കുമെന്നും സാധൂകരിച്ചു.

മറ്റ് രാഷ്ട്രങ്ങളുടെ വെളിച്ചത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്തിന് 'നിർബന്ധിത വോട്ട്' എന്ന ആശയത്തെ പിന്തുടരാൻ ശ്രമിക്കണം ?
സമ്മതിദാനത്തിലൂടെ രാഷ്ട്ര കാര്യങ്ങളിൽ ജനങ്ങൾ പങ്കാളികളാവുകയാണ്. സമ്മതിദാന അവകാശം ജനാധിപത്യ മൂല്യമുൾക്കൊണ്ട് നാം വിനിയോഗിക്കുകയും വേണം. എന്നാൽ വോട്ട് നിഷേധിക്കാനും സ്വാതന്ത്ര്യം ആവിശ്യമാണ്. (ബോധപൂർവ്വമോ, മറിച്ച് മറ്റു കാരണങ്ങളാലോ).  സമ്മതിദാന അവകാശം വിനിയോഗിക്കാത്തത് മറ്റൊരു വ്യക്തിയേയോ, അവന്റെ സ്വാതന്ത്ര്യത്തെയോ ഹനിക്കുന്നില്ല എന്നതുതന്നെ അതിനുള്ള പ്രധാന കാരണം. ജനങ്ങളുടെ അവിശ്വാസം അറിയിക്കാനായി NOTA സംവിധാനവും നിർബന്ധമാണ്. NOTA യെ നിരാകരിച്ച് കൊണ്ടും, അല്ലാതെയും 'നിർബന്ധിത വോട്ട്' ഒരിക്കലും പ്രായോഗികമല്ല.

Tuesday 27 October 2015

19.The Return

Russian/2003/105min
Directed by Andrey Zvyagintsev














സിനിമ, ദേശം, രാഷ്ട്രീയം - വാക്കുകൾക്കപ്പുറം, ഇവയെ ഇടകലർത്തി സമർത്ഥിച്ച് രചിച്ച കാലഘട്ടത്തിന്റെ സിനിമയാണ് 'ദി റിട്ടേണ്‍'. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കക് സമാന്തരമായി നിലകൊണ്ട സോവിയറ്റ് യൂണിയനും, ആ സാമ്രാജ്യത്തിന്റെ പതനവും ലോക ചരിത്രത്തിലെ വലിയ ഏടുകളാണ്. ആ ചരിത്രത്തിന്റെ ഓർമകളെ, സ്മരണകളെ പരിഗണിക്കാതെ പൂർണമാകുന്നില്ല 'ദി റിട്ടേണിന്റെ' ആസ്വാദനം. ഐസെൻസ്റ്റീൻ, സുഖറോവ്, തര്‍ക്കോവ്സ്കി തുടങ്ങി നിരവധി മഹാരഥന്മാരുടെ പാരമ്പര്യമുള്ള റഷ്യൻ ചലച്ചിത്ര വ്യവസായത്തിലെ പുതുതലമുറക്കാരനായ ആന്‍ഡ്രി സ്വ്യാഗിന്‍സാവിന്റെ ആദ്യ ചിത്രമായിരുന്നു 'ദി റിട്ടേണ്‍' (2003). ഒരാഴ്ച്ച കാലത്തെ സംഭവങ്ങൾ ആണ് ചിത്രത്തിലെ പ്രതിപാദ്യം.

സ്വിമ്മിങ് സ്റ്റാന്റിൽ നിന്നും ജലാശയത്തിലേക്ക്‌ ചാടുന്നതിന് പരിഭ്രമിച്ച് നിൽക്കുകയാണ് ഇവാൻ. സഹോദരൻ അന്ദ്രെയും മറ്റു കൂട്ടുകാരും മടങ്ങി പോവാൻ ഒരുങ്ങിക്കഴിഞ്ഞു. കളിയാക്കപ്പെടും എന്ന അപഹർഷതാ ബോധത്താൽ സ്വിമ്മിങ് സ്റ്റാന്റിൽ നിന്നും താഴെ ഇറങ്ങാനും അവൻ തയ്യാറാകുന്നില്ല. ഇനിയും ഇവാന് വേണ്ടി കാത്തുനിൽക്കുന്നത് വിഫലമാണെന്ന് കണ്ട് സഹോദരനും കൂട്ടുകാരും മടങ്ങുന്നു. തൊട്ടടുത്ത ദിവസം കൂട്ടുകാരോടൊപ്പം നിന്ന് ആന്ദ്രെയും തന്നെ കളിയാക്കുന്നത് ഇവാനെ ചൊടിപ്പിക്കുന്നു. ഇരുവരും വഴക്കുകൂടുന്നു.  പരസ്പ്പരം വഴക്കടിച്ചു പരാതി പറയാൻ അമ്മക്കരികിലേക്ക് ഓടുന്ന അവരെ അനുഗമിച്ചത് 12 വർഷത്തിനു ശേഷം അവർ ഇരുവരുടേയും പിതാവ് മടങ്ങിയെത്തി എന്ന വാർത്തയായിരുന്നു. തങ്ങളുടെ കയ്യിലുള്ള ഒരു പഴയ ഫോട്ടോ നോക്കി വന്നിരിക്കുന്നത് അച്ഛൻ തന്നെയാണെന്ന് അവർ ഉറപ്പിക്കുന്നു. പിതാവ് ഇക്കാലമത്രയും എവിടെയായിരുന്നു എന്നത് അവർക്ക് അഞ്ജാതമായിരുന്നു. അടുത്ത ദിവസം ഇവാനും ആന്ദ്രെയും പിതാവിന്റെ കൂടെ ഒരു ഉല്ലാസ കാർ യാത്രക്കായി പുറപ്പെടുന്നു.

പിതാവിന്റെ മടങ്ങിവരവിൽ ഇരുവർക്കും ആഹ്ലാദവും ആകാക്ഷയും ഉണ്ട്. ഗൗരവക്കാരനായ പിതാവിന്റെ പട്ടാളച്ചിട്ടയെന്നോണമുള്ള ശിക്ഷണങ്ങളോട് വിധേയനാവുകയാണ് ആന്ദ്രെ ചെയ്യുന്നതെങ്കിൽ പ്രത്യക്ഷമായി തന്നെ പ്രധിഷേതമുണ്ട്  ഇവാനിൽ. പല കാര്യങ്ങൾ ആന്ദ്രെയേയും ഇവാനെയും ഏൽപ്പിച്ച് അവരെ സാഹചര്യങ്ങളോട് ഇണങ്ങും വിധം പ്രാപ്തരാക്കാനുള്ള ഒരു പിതാവിന്റെ നിശ്ചയദാർഢ്യം അദ്ധേഹത്തിൽ കാണാം. അതിനിടയിൽ അവരുടെ ഇഷ്ടവിനോദമായ മീൻപിടുത്തം സാധിക്കാതെ പോവുന്നുമുണ്ട്. നിഗൂഢതകൾ നിറഞ്ഞ കഥാപാത്രമാണ് ചിത്രത്തിലുടനീളം പിതാവ്. ആ നിഗൂഢതകളുടെ ഉച്ചസ്ഥായിയായിരുന്നു പെട്ടന്ന് ഒരു ദ്വീപിലേക്ക് യാത്രതിരിക്കാനുള്ള തീരുമാനം. അനന്തവിശാലമായ കടലിനാൽ ചുറ്റപ്പെട്ട ദ്വീപിലേക്കുള്ള യാത്രയും അവിടെ ചിലവഴിക്കപ്പെടുന്ന ദിനരാത്രങ്ങളും സൗന്ദര്യാത്മകമായ ദൃശ്യാനുഭവമാണ് പങ്കുവെക്കുന്നത്. ദ്വീപിൽ വെച്ച് മീൻപിടുത്തത്തിനായി പോയി, പറഞ്ഞ സമയത്തിന് തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് കുട്ടികളെ ശകാരിക്കുകയും, പ്രഹരിക്കുകയും ചെയ്യുമ്പോൾ അവരിൽ നുരപൊങ്ങിയ രോഷം അണപൊട്ടുകയായിരുന്നു. ഒടുവിൽ ഒരു ആഘാതമായി നമുക്ക് മുന്നിൽ മരണമെന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു. പിതാവിന്റെ അപകട മരണം !



ദൃശ്യ ബിംബങ്ങളാണ്‌ 'ദി റിട്ടേണിൽ' കഥ പറയുന്നത്. ദൃശ്യഭാഷയുടെ സൗന്ദര്യവും കാവ്യാതമകതയുമാണ് അവയിലൂടെ അനാവൃതമാകുന്നതും. പിതാവിന്റെ മരണത്തെ തുടർന്ന് പിതാവിനെ പോലെ തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനും വിധം ഉയരുകയാണ് ആന്ദ്രെയുടെ അദൃഢമായ മനസ്സ്. പിതാവിന്റെ മൃത്ദേഹം ദ്വീപിൽ നിന്നും തിരികെ കൊണ്ടുവരാൻ അവർ തീരുമാനിക്കുന്നു. ഒരശ്രദ്ധയാൽ മൃത്ദേഹം ആഴ കടലിലേക്ക് താഴുമ്പോൾ ഇവാൻ വാവിട്ട് 'അച്ഛാ..' എന്ന് നിലവിളിക്കുകയാണ് . പിതാവിന്റെ സാന്നിധ്യവും ശിക്ഷണങ്ങളും നഷ്ട്ടമായതോടെ അവരനുഭവിക്കുന്ന ഏകാന്തത, അവരോടൊപ്പം നമുക്കും വൈകാരികാനുഭവമാകുന്നു. തീർത്തും അനായാസമായി കഥാപാത്ര രൂപീകരണം നിർവ്വഹിക്കുന്നുണ്ട് സംവിധായകൻ. ആരംഭത്തിൽ നിന്നും പൂർണ്ണതയിലേക്ക് ചിത്രമെത്തുമ്പോൾ ആന്ദ്രെയുടെയും ഇവാന്റെയും കഥാപാത്രത്തിൽ പ്രകടമാകുന്ന മാറ്റം ശ്രദ്ധേയമാണ്. പിതാവുമൊത്തുള്ള ചെറുകാലയളവ്‌ അവരെ പരിവർത്തനത്തിന് വിധേയരാക്കി. പിതാവിന്റെ ശൈലികളോട് /ശിക്ഷണത്തോട് അവരുതകി. അതവരിൽ പ്രാപ്തിയുയർത്തി. സ്മരിക്കാതിരിക്കാൻ സാധിക്കാത്ത മറ്റൊന്നാണ് ചിത്രത്തിൽ ഇടചേർന്ന് നിൽക്കുന്ന പ്രകൃതിയും അതിന്റെ വശ്യതയും.

സിനിമ, അത് നിർമ്മിക്കപ്പെടുന്ന ദേശത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രതിഫലനങ്ങളാകുന്നു എന്നത് തന്നെയാണ്  'ദി റിട്ടേണ്‍' റഷ്യൻ ചരിത്രത്തിന്റെ പകർപ്പാവുന്നതിലെ ഔചിത്യം. സോവിയറ്റ് യൂണിയൻ എന്ന രാഷ്ട്രകൂട്ടായ്മയും, അക്കാലത്തെ ജനസമൂഹത്തിന്റെ മനോഭാവങ്ങളും, അതിന്റെ തകർച്ച അനുഭവപ്പെടുത്തിയ അരക്ഷിതാവസ്ഥയുമെല്ലാം ചിത്രത്തിൽ കണ്ടെടുക്കാം. സോവിയറ്റ് യൂണിയൻ സൃഷ്ട്ടിച്ച ചട്ടകൂടിനകത്ത് അടിച്ചമർത്തലുകൾ അനുഭവിച്ച ജനവികാരങ്ങളുമുണ്ടായിരുന്നു. വ്യവസ്ഥിതിക്ക് വിധേയരായി മാറിക്കഴിഞ്ഞുണ്ടായ അതിന്റെ അപ്രതീക്ഷിത പതനം, അനുഭവിച്ച് പോന്ന സാമ്പത്തിക സംരക്ഷണത്തിന്റേയും മറ്റും പതനം കൂടിയായിരുന്നു.  ദി റിട്ടേണ്‍ (മടക്കം) എന്ന പേരിനെ സാധൂകരിക്കുന്ന വ്യാഖ്യാനങ്ങൾ കഥാഗതിയിൽ പലവേള സാധ്യമാണ്. നിഗൂഢതകൾ അവശേഷിപ്പിച്ച് കൊണ്ടുതന്നെ പൂർണ്ണത കൈവരിക്കുന്നുണ്ട്‌ ചിത്രം. ആന്ദ്രെയുടേയും ഇവാന്റേയും കൂടെ നമ്മെ സഞ്ചരിപ്പിച്ച്, അവർക്ക് അജ്ഞാതമായവ നമുക്കും അഞ്ജാതമാക്കി തീർക്കുന്നു.

'ദി റിട്ടേണ്‍' ഉപയോഗപ്പെടുത്തിയ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയുടെ സാധ്യതകളാണ് തീർത്തും അന്യമായ സാമൂഹ്യാന്തരീക്ഷത്തിൽ നിർമ്മിക്കപ്പെട്ട ചിത്രങ്ങളും നമുക്ക് ആസ്വാദ്യമാക്കിതീർക്കുന്നത്. മനോഹരവും ശക്തവുമായ ദൃശ്യങ്ങളിലൂടെയും, കഥാപാത്രങ്ങളുടെ വൈകാരികമായ സ്പർശത്തിലൂടെയും ഭാവതീവ്രമായ ഒരനുഭവമാകുന്നു ചിത്രം. ആദ്യമാധ്യാന്തം നിഗൂഢതകൾ നിലനിർത്തിയ റിയലിസ്റ്റിക്ക് ത്രില്ലർ ശൈലി ഏറെ സ്വീകാര്യമാവുന്നു. ഹൃദയഭേദഗമാം വിധം തീവ്രാനുഭവമാകുകയാണ് ഇവയുടെയെല്ലാം സമുന്വയം. ആന്ദ്രെ, ഇവാൻ , പിതാവ് എന്നിങ്ങനെ മൂന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെയും പ്രകടനങ്ങൾ അഭിനന്ദനമർഹിക്കുന്നു. പാം സ്പ്രിങ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദേശ ചിത്രം,  വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് ചിത്രം അർഹമായി.

Saturday 24 October 2015

18.PIKU

Hindi/2015/122min
Directed by Shoojit Sircar












Is Virginity overrated in India ?

സ്ത്രീത്വത്തിലേക്കും മനുഷ്യബന്ധങ്ങളുടെ കാഴ്ച്ചപ്പാടുകളിലേക്കും ഇറങ്ങി ചെന്നുകൊണ്ടാണ് 'പീക്കു' വാചാലമാകുന്നത്.  ആഗോളീകൃത സാമൂഹികാവസ്ഥയിൽ ഇടകലർന്ന വ്യക്തിനിഷ്ടമായ കാഴ്ച്ചപ്പാടുകളാണ് ചിത്രം പങ്കുവെക്കുന്നത്. ഒരു സംസ്കാരത്തെ പൂർണ്ണമായി തള്ളികളയാനോ പരമ്പരാകതയെ പൂർണ്ണമായി അംഗീകരിക്കാനോ ശ്രമിക്കുന്നില്ല 'പീക്കു'. മറിച്ച് ഓരോ സംസ്കാര പാരമ്പര്യത്തിലും ഇടചേർന്ന് നിൽക്കുന്ന നന്മകളിലേക്ക് ചുവടുവെക്കുന്നു. അധികബഹളങ്ങളിൽ നിന്നു മാറ്റി നിർത്തി മനസ്സ് നിറക്കുകതന്നെ ചെയ്യും ഈ ഷൂജിത് സര്‍ക്കാർ ചിത്രം.

പീക്കു - മുപ്പത് വയസ്സ് പ്രായം വരുന്ന അവിവാഹിതയായ എന്നാൽ  കന്യകാത്വം നഷ്ടപെട്ട സ്ത്രീ. പീക്കുവിന്റെ പിതാവ് ഭാസ്‌ക്കോര്‍ ബാനർജി ഒരിക്കലും തന്റെ മകളെ വിവാഹം എന്ന വ്യവസ്ഥിതിയോട്  അനുഗമിക്കാൻ അനുവദിക്കാത്ത, അതാഗ്രഹിക്കാത്തയാളാണ്. ഇതിൽ പീക്കുവിന് പ്രതിഷേധമുണ്ട്. ആധുനിക സ്ത്രീത്വം ലൈഗീകാകർഷണത്തിന് മാത്രമല്ലെന്നും, സാമൂഹിക നവോത്ഥാന വക്താവാകണമെന്നൊക്കയുള്ള ബാനർജിയുടെ വാദങ്ങളിൽ പീക്കുവിനെ പിരിയാനുള്ള പിതാവിന്റെ സ്വാർത്ഥതയും, മറ്റൊരർത്ഥത്തിൽ  സ്ത്രീ സമൂഹത്തെ ആദരവോടെ കാണുന്നൊരു പ്രതിനിധിയും ഉണ്ട്.

'A Person's emotion depends on his motion' എന്ന ബാനർജിയുടെ പ്രസ്താവനയിൽ 'വലിയ കാര്യങ്ങൾ' മാത്രം സംസാരിക്കുന്ന ബോളിവുഡ്  മസാല ചേരുവകളോടുള്ള പരിഭവമുയരുന്നു. പ്രായമായ പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ നന്നേ ശ്രദ്ധ പുലർത്തുന്നുണ്ട് പീക്കു. ഇനിയുമധികം പരിഗണന ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന പിതാവ്, തന്റെ 'ഗുരുതര' ആരോഗ്യപ്രശ്നമായ മലബന്ധത്തെ വലിയ രീതിയിൽ ഉയർത്തിക്കാണിക്കാൻ ശ്രമിക്കുന്നു. ആധുനിക മുഖ്യധാര ചിത്രങ്ങളിൽ കൈമോശം വന്ന മനുഷ്യബന്ധങ്ങളിലെ ലാളിത്യവും ഗൃഹാതുരുത്വവും കൂടെകൂട്ടുന്നു 'പീക്കു'. അടിസ്ഥാന ഘടകങ്ങളിൽ നിന്നും സിനിമയെ വികസിപ്പിച്ച് മുന്നോട്ടുപോകുന്ന ഒരു സംവിധായകനെ ചിത്രത്തിലുടനീളം ദർശിക്കാം. വിവാഹബന്ധം തനിക്ക് നിഷേധിക്കുന്ന പിതാവിനെ പീക്കു പൊതുസമൂഹത്തിന് മുൻപിൽ കുറ്റപ്പെടുത്താതിരിക്കുമ്പോഴും എന്നാൽ, നേരിട്ട് പരിഭവങ്ങൾ തുറന്നടിച്ച്‌ കലഹിക്കുന്നതും ആ ബന്ധത്തിലെ സ്നേഹ ചേഷ്ടകളാവുകയാണ്.



കൽക്കത്തയിലെ ബാനർജിയുടെ തറവാട് വീടിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട്, അദ്ധേഹത്തിന്റെ നിർബന്ധപ്രകാരം കാർ മാർഗ്ഗം പീക്കുവും, പിതാവും, സഹായിയും യാത്ര തിരിക്കുന്നു. ഡ്രൈവറായി റാണാ ചൗധരിയും (ഇർഫാൻ ഖാൻ) കൂടെയുണ്ട്. ബാനർജിയും റാണ ചൗധരിയും തമ്മിൽ ആശയപരമായ കലഹങ്ങളിൽ പലവേള ഏർപ്പെടുന്നു. അവയെല്ലാം തന്നെ സാമൂഹിക ഘടനയിലെ ബഹുസ്വരത വെളിവാക്കുന്നുണ്ട്. പീക്കു വാഹനമോടിക്കുന്നത് റാണ സ്വാഗതം ചെയ്യുമ്പോൾ ബാനർജിയിൽ എതിർ വാദമുയരുന്നു. സ്ത്രീ, നവോഥാന വക്താവാകണമെന്ന ആദർശം വാക്കുകളിലും  എന്നാൽ പ്രവർത്തിയിൽ ഏറെ വൈരുധ്യവും നിറഞ്ഞ ബാനർജിയുടെ കഥാപാത്രത്തെ ഇവിടെ കാണാം. തന്റെ സ്വാർത്ഥതയെ മറച്ച് വെക്കാനൊരു വഴിയായി മാത്രം ഫെമിനിസ്റ്റ് ചിന്തകളെ കൂട്ടുപിടിക്കുന്നു അദ്ദേഹം. എന്നാൽ 'വാഹനമോടിക്കുമ്പോൾ സ്ത്രീ സ്വതന്ത്രയാകുന്നു' എന്ന കാഴ്ച്ചപ്പാടാണ് റാണയിലുള്ളത്. രണ്ട് വ്യക്തികളിലും സ്ത്രീയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളിലെ ഈ വൈരുധ്യം ശ്രദ്ധേയവും അതുപോലെ സാര്‍വ്വജനീനവുമാണ്.

ഓരോ വ്യക്തിയുടെയും പൈതൃകത്തെ സ്വാഗതാർത്ഥം സമീപിക്കുന്നുണ്ട് 'പീക്കു'. തന്റെ വേരുകളിൽ നിന്നും തനിക്ക് (മനുഷ്യന്) ഒരിക്കലും അകലാനാകില്ലെന്ന സാക്ഷ്യപ്പെടുത്തലാണ് കഥാഗതിയിൽ തറവാട് വീട് വിൽക്കുന്നതിൽ നിന്നുമുള്ള പിന്മാറ്റം. പോയകാലത്തിന്റെ ബിംബങ്ങളിലെ ഗൃഹാതുരത്വം ആസ്വദിച്ച് അവയുടെ സംരക്ഷണത്തിന് മുതിരാതെ, കവർച്ചക്ക് വിട്ടുകൊടുക്കലാണ് സാഹിത്യത്തിലും ചലച്ചിത്രത്തിലും കണ്ടുവരുന്ന പൊതുവായുള്ള സമീപനം എന്നിരിക്കെ 'പീക്കു' വ്യത്യസ്ഥമാകുന്നു. റാണ ബാനർജിയെ കുറ്റപ്പെടുത്തുമ്പോൾ 'മാതാപിതാക്കളെ വാർദ്ധക്യത്തിൽ മക്കൾ അല്ലാതെ ആരാണ് നോക്കേണ്ടത്' എന്നാണ് പീക്കു ചോദിക്കുന്നത്. മുഖ്യധാരാ സിനിമകളിൽ വാർദ്ധക്യം എന്ന അവസ്ഥയെ അവഗണനയോടെ കാണുന്ന കാലഘട്ടത്തിൽ പീക്കുവിന്റെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടേണ്ടതും അംഗീകരിക്കപ്പെടെണ്ടതുമാണ്.

സ്വാഭാവിക നർമ്മങ്ങൾ, പച്ചയായ കഥാപാത്രങ്ങൾ, അഭിനേതാക്കളുടെ അനായാസമായ പ്രകടനം എന്നിങ്ങനെ ഇഷ്ട്ടം കൂട്ടുന്ന ചിത്രം സ്ത്രീത്വത്തിലേക്കും സമൂഹത്തിന്റെ സ്ത്രീ കാഴ്ച്ചപ്പാടുകളിലേക്കും കണ്ണയക്കുന്നു. തന്റെ പിതാവാണ് തന്നെ ഒറ്റയ്ക്ക് ജീവിക്കാൻ പ്രാപ്തയാക്കിയതെന്ന പീക്കുവിന്റെ വാക്കുകൾ ബാനർജിയുടെ സ്ത്രീകേന്ദ്രീകൃത വാദങ്ങളെ സാധൂകരിക്കുന്നുവെങ്കിലും ചിത്രത്തിലെ തന്നെ സ്വതന്ത്ര സ്ത്രീപാത്രങ്ങൾ ആ വാദങ്ങളെ വിമർശിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇന്ത്യപോലുള്ളൊരു വലിയ ജനാധിപത്യ രാജ്യം കന്യകാത്വത്തെ പരിശുദ്ധിയുടെ ലേബലായി കാണുന്നുവെന്നതിനെ മുഖവുരക്കെടുക്കാതെ വിമർശിക്കുന്നു 'പീക്കു'. എന്തുകൊണ്ടും ആധുനിക കാഴ്ച്ചപ്പാടുകളെ, രസചേരുവകളെ,  മികച്ച ദൃശ്യപരിസരത്തോടെ അവതരിപ്പിച്ച 'പീക്കു' ഒരു മികച്ച ചിത്രം തന്നെയാണെന്നതിൽ തർക്കമില്ല. 

Friday 11 September 2015

17.The Reader

English/2008/124min
Directed by Stephen Daldry













'കാല്പ്പനികതയുടെ സൗന്ദര്യം' - അതാണ്‌ സ്റ്റീഫൻ ഡാൽഡ്രിയുടെ  'ദി റീഡർ'.  കാലത്തിനതീതമായി സഞ്ചരിക്കുന്ന ക്രാന്തദർശികളാണ് എഴുത്തുകാർ. ബേണ്‍ഹാഡ് ഷ്‌ലിങ്കിന്റെ 1995 ൽ പുറത്തിറങ്ങിയ  ജര്‍മന്‍ നോവലായ  'ദി റീഡർ' എന്ന മൂലകൃതിയുടെ അതേ നാമം തന്നെ സ്വീകരിച്ചൊരുക്കിയ ദൃശ്യാവിഷ്കാരം, നിലനിന്നുപോരുന്ന സദാചാര ബോധത്തെയും സാമ്പ്രദായിക കാഴ്ച്ചപ്പാടുകളെയും തച്ചുടച്ചുള്ള വിപ്ലവമാണ്. കെട്ടുകാഴ്ച്ചയുടെ മേൽ ആണ്ടു നേർച്ചക്കൊരുങ്ങാത്ത ഉള്ളറകളിൽ സൂക്ഷിച്ച പ്രക്ഷുബ്ധമായ ഒരു കലാപം !

1958 ലെ ജർമ്മനിയിലെ ഒരു വർഷകാലം. സ്കൂൾ വിദ്യാർത്ഥിയായ മൈക്കിൾ ബെർഗ് , ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ഛര്‍ദ്ദിച്ച് അവശനാകുമ്പോഴാണ് ഹന്ന ഷാമിത്സ് എന്ന 36 കാരി അവനെ ആദ്യമായി കാണുന്നത്. അവർ അവനെ വീട്ടിലെത്താൻ സഹായിക്കുന്നു. തുടർന്ന് സ്കാര്‍ലെറ്റ് ഫീവർ എന്നൊരിനം പനി ബാധിച്ച് മൂന്നു മാസത്തോളം അവൻ കിടപ്പിലാകുന്നു. രോഗ മുക്തനായ ശേഷം മൈക്കിൾ ബെർഗ് ഹന്നയെ കാണാനും, നന്ദി അറിയിക്കാനുമായി പോകുന്നു. ക്രമേണ അവർക്കിടയിൽ അസാധാരണമായ ഒരു ബന്ധം ഉടലെടുക്കുകയാണ്. രതിയുടെ ആനന്ദങ്ങളിലൂടെ ഉടലെടുത്ത അസാധാരണമായ ഒരു ആത്മ ബന്ധം. ലൈംഗീക ബന്ധത്തിലേർപ്പെട്ടു നഗ്നരായി കിടക്കുമ്പോൾ മൈക്കിൾ ഹന്നയ്ക്ക് തൻറെ പാഠപുസ്തകങ്ങളിലെ കഥകൾ വായിച്ചു കൊടുക്കുമായിരുന്നു. മൈക്കിളിന്റെ വായനയിലൂടെയുള്ള സഞ്ചാരം ഹന്ന ഏറെ ഇഷ്ട്ടപെട്ടു. ഹന്ന തിരയുന്നത് അക്ഷരങ്ങളെയാണ്‌. ഒരു വേള, ആദ്യം വായനയും പിന്നീട് രതിയിലേക്കും എന്ന നിയമം ഹന്ന മുന്നോട്ട് വെക്കുമ്പോൾ മൈക്കിളിനെയാണോ അവനിലൂടെ പുസ്തകങ്ങളെയാണോ ഹന്ന പ്രണയിച്ചത് എന്ന കാര്യത്തിൽ  നാം സംശയാലുകളാകുന്നു. പിന്നീടൊരു ഘട്ടത്തിൽ, ട്രാം കണ്ടക്ടറിൽ നിന്നും പ്രമോഷൻ ലഭിക്കുന്ന ഹന്ന മൈക്കിളിനോട് പോലും പറയാതെ യാത്രയാവുന്നു.

വർഷങ്ങൾക്കിപ്പുറം ഹെയ്ഡില്‍ ബെര്‍ഗ് യൂണിവേഴ്സിറ്റിയിൽ നിയമ വിദ്യാർത്ഥിയായ യുവാവായി മൈക്കിൾ എത്തുമ്പോൾ അവിചാരിതമായി ഹന്നയെ വീണ്ടും കാണുന്നു. പക്ഷെ, കോണ്‍സന്ട്രേഷൻ കാമ്പിൽ മുന്നൂറോളം ജൂതന്മാരെ ചുട്ട് കൊന്നതിൽ കുറ്റാരോപിതയായി പ്രതികൂട്ടിലാണ് ഗാർഡായ ഹന്ന. സഹപ്രവർത്തകരെല്ലാം ഹന്നയെ മുഖ്യ പ്രതിയാക്കി തഴയുന്നു. എന്നാൽ വിചാരണയിൽ ഹന്നയെ സഹായിക്കുന്ന ഒരു രഹസ്യം മൈക്കിളിനറിയാം. വർഷങ്ങൾക്കു മുൻപുള്ള അവരുടെ അസാധാരണമായ ബന്ധത്തിൽ നിന്നവൻ അത് ഓർത്തെടുക്കുന്നു. പക്ഷെ ഹന്ന പുറത്തുപറയാൻ ആഗ്രഹിക്കാത്ത രഹസ്യം അവനെങ്ങനെ പറയും ? അതും, ജയിൽ ശിക്ഷ അനുഭവിക്കുന്നതിലേറെ, ആ രഹസ്യം പുറത്ത് വന്ന് അപഹാസ്യയാവതിരിക്കാനാണ് ഹന്ന ശ്രദ്ധിച്ചത് എന്നിരിക്കെ.



വായനയുടെയും അക്ഷരങ്ങളുടെയും ലോകത്തിലേക്ക് തന്നെ ആനയിച്ച മൈക്കിളിന് ജയിലിൽ നിന്നും ചെറുകുറിപ്പുകൾ ഹന്ന അയച്ചുകൊണ്ടിരുന്നു. പക്ഷെ ഒരിക്കൽ പോലും ഹന്നക്ക് മറുപടി നൽകാനോ, നേരിൽ കാണാനോ അയാൾ തയ്യാറായില്ല. ഒരു നീണ്ട കാലയിളവിനു ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച്ച തീർത്തും വൈകാരികമായ ഒരന്തരീക്ഷം സൃഷ്ട്ടിക്കുന്നു. പൂർവ്വകാലത്തെ കുറിച്ച് ആലോചിക്കാറുണ്ടോ എന്ന ചോദ്യത്തിന് "It doesn't matter what i feel, it doesn't matter what i think , the dead are still dead" എന്നാണ് ഹന്നയുടെ മറുപടി. 'കിഡ്' എന്ന് മാത്രം മൈക്കിളിനെ വിശേഷിപ്പിക്കുന്ന ഹന്നക്ക്, ഭാവിയിൽ തന്നെ കൊണ്ടൊരു ബുദ്ധിമുട്ടും അവനുണ്ടാവരുത് എന്ന നിർബന്ധമുണ്ട്. തന്റെ ജീവിതം പുസ്തകങ്ങൾക്ക് സമർപ്പിച്ച്‌ ഹന്ന യാത്രയാകുന്നു. ഹന്ന ഏൽപ്പിച്ച പണം മുതിർന്നവരുടെ നിരക്ഷത അകറ്റാൻ മാറ്റിവെക്കുന്നിടത്തും, ഹന്നയുമൊത്തുള്ള തന്റെ ബന്ധം മകളോട് മൈക്കിൽ തുറന്നു പറയുന്നിടത്തും മൊറാലിറ്റിയുടെയും സംസ്കാരത്തിന്റെയും പുതിയ മാനങ്ങൾ കല്പ്പിക്കപ്പെടുന്നു. അവിടെ മനുഷ്യന്റെ കേവലവിചാരങ്ങളെ പരിഗണിക്കുന്ന സമൂഹത്തിന്റെ  പിറവിയിലേക്കൊരു ചാലകമൊരുങ്ങുന്നു.

രതിയുടെയോ പ്രണയത്തിന്റെയോ കാഴ്ച്ചയിൽ കണ്ണുടക്കാതെ പ്രമേയ തീവ്രതയുടെ ക്ഷണത്തിൽ ചിന്ത വ്യാപിപ്പിക്കുന്നു 'ദി റീഡർ' . സൗന്ദര്യാത്മകത ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്നു. ഒരു കൗമാരക്കാരന്റെ 'അശ്ലീല' ബന്ധത്തേയും, ഹന്ന എന്ന 36 കാരിയുടെ മൈക്കിളിനോടും അവനിലൂടെ പുസ്തകങ്ങളോടും ഉള്ള പ്രണയത്തേയും സ്വതന്ത്രമായി, തന്മയത്വത്തോടെ ദൃശ്യാവിഷ്ക്കരിച്ചതിൽ സംവിധായകൻ  സ്റ്റീഫൻ ഡാൽഡ്രിക്കും തിരക്കഥാകൃത്ത്‌ ഡേവിഡ്‌ ഹേറിനുമാണ് ആദ്യ കയ്യടി. 'ദി റീഡർ' ഒരിക്കലും രണ്ട് വ്യക്തികളുടെ അസാധാരണമായ പ്രണയത്തിന്റെയൊ, വികാരവിചാരങ്ങളുടെയും മാത്രം ചിത്രമല്ല. മറിച്ച് 1950 കാലഘട്ടങ്ങളിലെ ജർമ്മൻ സാമൂഹ്യ-രാഷ്ട്രീയാവസ്ഥയുടെയും പ്രക്ഷുബ്ധമായിരുന്ന നാസി- ജൂത തർക്കങ്ങളുടെയും നിഴൽമൂടിയ, ശക്തമായൊരു കഥ കൈമുതലാക്കിയ കഥാചിത്രമാണ്. വിദ്യാഭ്യാസം, സാക്ഷരത എന്നീ അടിസ്ഥാന അവകാശങ്ങൾക്ക് യൂറോപ്പിൽ ഏറ്റവുമധികം പ്രാധാന്യം കൽപ്പിച്ചിരുന്നു ജർമ്മനി. എന്നിരുന്നാലും ഒരു നിരക്ഷര സമൂഹം അക്കാലത്ത് നിലനിന്നിരുന്നു എന്നതിനൊരു നേർക്കാഴ്ച നൽകുന്നുണ്ട് 'ദി റീഡർ'.

വ്യത്യസ്ഥ കാലഘട്ടങ്ങളിലെ ഹന്നയെ അസാമാന്യ ശരീര വഴക്കത്തോടെ അവതരിപ്പിച്ച് കേറ്റ് വിൻസ്ലെറ്റ് അമ്പരപ്പിച്ചപ്പോൾ, മൈക്കിളിന്റെ ഇരു കാലങ്ങളെ യഥാക്രമം ഡേവിഡ്‌ ക്രോസ്സും, റേഫ് ഫൈൻസ് എന്നിവരും ജീവസ്സുറ്റതാക്കി. മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളെ വിമർശന ബുദ്ധിയോടെ കണ്ടുകൊണ്ടുതന്നെ ചലച്ചിത്രം എന്ന നിലയിൽ അത്ഭുതപ്പെടുത്തുന്നു 'ദി റീഡർ'. അക്കാദമി അവാർഡിനായി 'മികച്ച ചിത്രം' ഉൾപ്പടെ 5 വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെടുകയും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കുകയും, ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ആ വർഷത്തെ മികച്ച 10 ചിത്രങ്ങളിലൊന്നായി തിരഞ്ഞെടുക്കുകയും, കൂടാതെ BAFTA പുരസ്കാരത്തിനും അർഹമായി 'ദി റീഡർ'. ഭാവതീവ്രതയും, പ്രമേയ ഗൗരവവും, പ്രകടന മികവുകൊണ്ടും  നവീനാനുഭവമാവുന്ന ചിത്രം കണ്ടാസ്വദിക്കാതെ നഷ്ട്ടപ്പെടുത്തരുത്.

Monday 24 August 2015

16.Lakshmi

Hindi/2014/104min
Directed by Nagesh Kukunoor












നേരിന്റെ ദൃശ്യാവിഷ്കാരമാണെന്ന ബോധ്യമാണ്  'ലക്ഷ്മി' പങ്കുവെക്കുന്ന വേദനയുടെ ആഴം കൂട്ടുന്നത്. സ്ത്രീ അരക്ഷിതാവസ്ഥയുടെയും, മനുഷ്യക്കടത്തിന്റെയും, മാംസ കച്ചവടത്തിന്റെയും ലോകത്തുനിന്നും, നീതിനിർവ്വഹണത്തിന്റേയും അവകാശസംരക്ഷണത്തിന്റേയും  സുരക്ഷിതവലയത്തിനായി പോരാടിയ ലക്ഷ്മി എന്ന 14-കാരിയുടെ കഥയാണ് ചിത്രം പറയുന്നത്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ 'ലക്ഷ്മി' ഒരു നിഷ്ക്കളങ്ക ബാല്യത്തിന്റെ കളങ്കമാർന്ന ലോകത്തിലേക്കും, അതിനെതിരേയും ഉള്ള സഞ്ചാരം ചിത്രീകരിക്കുന്നു. ആന്ധ്രാപ്രദേശിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിനാധാരം. തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രസക്തികൊണ്ടുതന്നെ ധീരമായ സംരംഭമായി വിലയിരുത്താം 'ലക്ഷ്മിയെ'.

നഗരത്തിലെ നക്ഷത്രവേശ്യാലയത്തിൽ എത്തിപ്പെട്ട ലക്ഷ്മി എന്ന 14-കാരി ഗ്രാമീണ പെണ്‍കുട്ടിയുടെ അതിജീവനത്തിനുള്ള ശ്രമങ്ങളാണ് ചിത്രം. കൊടിയ പീഡനങ്ങൾക്ക് വിധേയയായി വേശ്യാവൃത്തിക്ക് നിർബന്ധിതയാകുന്ന ബാലിക വർഷങ്ങൾക്കിപ്പുറം കുറ്റവാളികളെ കോടതിയിലെത്തിച്ച് ശിക്ഷ നടപ്പാക്കുന്നു. 104മിനുട്ട് ദൈർഘ്യമുള്ള ചിത്രം നമ്മുടെ മഹാരാജ്യത്തിലെ സാമൂഹിക ഘടനയുടെ, സുരക്ഷിതത്വത്തിന്റെ വികൃത മുഖമാണ് അവതരിപ്പിക്കുന്നത്‌. ഏറെ പ്രചാരത്തിലുള്ള വിനോദ ഉപാധി എന്നതിനപ്പുറം ചലച്ചിത്രത്തിന്റെ, സാമൂഹ്യ മാധ്യമമെന്ന നിലയിലുള്ള ശക്തി വ്യക്തമാവുന്നുണ്ട് 'ലക്ഷ്മി'യിലൂടെ. വൈവിധ്യമായ വിഷയങ്ങൾ ചിത്രങ്ങൾക്കായി തിരഞ്ഞെടുക്കുന്നതിൽ നാഗേഷ് കുക്കുനൂർ എന്ന സംവിധായകൻ ഏറെ ശ്രദ്ധ ചെലുത്തുന്നതായി നിരീക്ഷിക്കാം. അത് 'ലക്ഷ്മി' യിലൂടെയും തുടരുന്നു.



സമൂഹത്തിനേറ്റ മൂല്യച്യുതിയാണ് ലക്ഷ്മിയുടെ ധീരതക്കുള്ള പ്രശംസകളുടെ കാതൽ. ദുസ്സഹ ജീവിതവും അതിജീവനവും ഏവരുടേതും ആയിരുന്നെങ്കിലും പ്രതികരണവും നീതിക്കായുള്ള പോരാട്ടവും ഒറ്റപ്പെട്ടതായിരുന്നു. ചൂഷണങ്ങൾക്ക് എതിരെയുള്ള പ്രതികരണത്തിനായുള്ള സന്നദ്ധത അപൂർവ്വമാകെയാണ് ലക്ഷ്മിയുടെ ജീവിതം ധീരമാകുന്നത്. വേശ്യാലയത്തിൽ നിന്നും രക്ഷപ്പെട്ടോടുന്ന ലക്ഷ്മി പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിലും വേഗത്തിൽ തിരികെയെത്തുന്നുണ്ട്. നിയമപാലകരുടെ അറിവോടെ അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോൾ സാമൂഹിക അധഃപതനത്തിന്റെ നില ഗുരുതരമാകുകയാണ് ചെയ്യുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗീക ചൂഷണങ്ങളിലൊന്നിന്റെ ചലച്ചിത്ര ഭാഷ്യമെന്ന നിലയിൽ ശക്തമായ സാമൂഹ്യവിമർശനം നടത്തുന്നുണ്ട് 'ലക്ഷ്മി'. എന്നാൽ ധീരമായ സംരംഭമാകെത്തന്നെ, പിഴവുകൾ മാറ്റി പരിഗണിച്ച് കൊണ്ടേ 'ലക്ഷ്മിയെ' ഒരു ചലച്ചിത്രമെന്ന നിലയിൽ മികച്ചതായി വിലയിരുത്താനാവൂ.

അശ്ലീലം നിറഞ്ഞ അക്രമരംഗങ്ങൾ മടികൂടാതെ അവതരിപ്പിക്കുന്നു ചിത്രത്തിൽ. ലക്ഷ്മി ഏറ്റുവാങ്ങുന്ന പീഡനങ്ങളിലെ മൃഗീയത തുറന്നു കാണിച്ച് പ്രേക്ഷകരിൽ നീറ്റലുണ്ടാക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. അതിനു പ്രഥമ സ്ഥാനം കല്പ്പിക്കുമ്പോഴും കഥാപാത്രങ്ങളുടെ അനുഭവങ്ങൾ വൈകാരികമായി നമ്മെ സ്പർശിക്കുന്നുണ്ടെങ്കിൽ അത് യഥാർത്ഥ സംഭവമെന്ന തിരിച്ചറിവുകൊണ്ട് മാത്രമാണ്. ചിത്രത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള റിയലിസ്റ്റിക് പ്രതീതി കൈകൊണ്ടിട്ടില്ലെന്ന് അനുഭവപ്പെട്ടേക്കാം. മേക്കിങും, കളർടോണുമെല്ലാം സിനിമാറ്റിക് പ്രതീതി ഉയർത്തുന്നതായിരുന്നു. എന്നാൽ കോടതി രംഗങ്ങൾ ഒരിക്കലും സാമ്പ്രദായികതയെ പിന്തുടരുന്നവയായിരുന്നില്ല.

2014 ജനുവരിയിൽ 'ലക്ഷ്മി' കാലിഫോർണിയയിലെ പാം സ്പ്രിങ്സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും ഓഡിയൻസ് അവാഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. പിന്നണിഗായിക കൂടിയായ  മൊണാലീ ഠാക്കൂർ ആണ് ലക്ഷ്മിയെ അവതരിപ്പിക്കുന്നത്‌. സംവിധായകൻ നാഗേഷ് കുക്കുനൂർ ചിത്രത്തിലെ ചിന്നാ എന്നൊരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ സംഭവത്തിനെ ദൃശ്യവൽക്കരിക്കുന്നതിൽ ചിത്രം വിജയം കണ്ടിരിക്കുന്നു. വെറുമൊരു കഥയെന്നു കണ്ടു ചിന്തവെടിയാൻ പ്രേക്ഷകനെ 'ലക്ഷ്മി' അനുവദിക്കില്ല. മറിച്ച് യാഥാർത്ഥ്യമാണെന്ന ബോധം ചിന്തകളെയത്രയും വേട്ടയാടും.

Wednesday 29 July 2015

15.Njan Steve Lopez

Malayalam/2014/116min
Directed by Rajeev Ravi











ഞാൻ സ്റ്റീവ് ലോപ്പസ്സ് - തിരക്കഥയുടെ കയ്യൊതുക്കവും, സംഭാഷണത്തിലെ സ്വാഭാവികതയും, ദൃശ്യഭാഷയിലെ സൗന്ദര്യവും ഒത്തുവന്നപ്പോൾ ആസ്വാദനം അനായാസമാകുന്നു. 'അന്നയും റസൂലും' എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ സ്വതന്ത്രമായ റിയലിസ്റ്റിക് ആഖ്യാനം തന്നിലെ സംവിധായകന്  എത്രമാത്രം വഴങ്ങും എന്ന് തെളിയിച്ച രാജീവ് രവി അതേ ശ്രേണിയിൽ തന്നെയാണ്  'ഞാൻ സ്റ്റീവ് ലോപ്പസും' അണിയിച്ചൊരുക്കിയിരിക്കുന്നത്. നായകനും നായികയും അടങ്ങുന്ന  ഒരു കഥ പറഞ്ഞു തീർക്കുക എന്നതിനപ്പുറം സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും, വ്യക്തികളും തമ്മിൽ ഉടലെടുക്കുന്ന കലഹങ്ങൾ  സാമൂഹിക ജീവികളായ കഥയിലെ പാത്രങ്ങളെയും സ്വാധീനിക്കും എന്നതിന് ചിത്രം സാക്ഷ്യമാണ്.

സ്റ്റീവ് സമകാലിക യുവത്വത്തിന്റെ വക്താവാണോ ? കൂടുകാരോടൊപ്പം ലഹരി നുണയുന്ന, സദാസമയവും സമൂഹ മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന, തന്റെ സഹപാഠിയായ അഞ്ജലിയെ  പ്രണയിക്കുന്ന, ആഘോഷങ്ങളിൽ മതിമറന്നാടുന്ന സ്റ്റീവ്. ആധുനിക യുവത്വത്തിന്റെ അലസതകൾ പിന്തുടരുന്ന സ്റ്റീവിനെ സംവിധായകൻ സൂക്ഷ്മമായി നീരീക്ഷിക്കാൻ വിട്ടു തരുന്നുണ്ട്. ഉയർന്ന തസ്ഥികയിൽ ഉള്ള ഒരു പോലീസുകാരന്റെ മകൻ എന്ന നിലയിൽ ഇളവുകളും സംരക്ഷണവും കൽപ്പിക്കപ്പെടുന്നുണ്ട് അവന്. അലക്ഷ്യമായ, നിസ്സംഗ ജീവിതശൈലി തുടർന്ന് പോകുന്ന സ്റ്റീവിന് ഒരു കൗമാരക്കാരന്റേതായ വിചാരങ്ങളും ഉണ്ട്. ബാത്ത്റൂമിൽ നിന്നും അയൽക്കാരിയെ ഒളിഞ്ഞു നോക്കുന്ന കഥാനായകനിൽ തെളിയുന്നന്നത് സ്നേഹമോ പ്രേമമോ അല്ല.

തിരക്കഥയുടെ ഇട്ടാവട്ടങ്ങൾക്കപ്പുറം സംവിധായകന്റെ മനസ്സിൽ സംഭവിച്ചതായി അനുഭവപ്പെടാറുണ്ട് രാജീവ്‌ രവിയുടെ സിനിമകൾ. മലയാള സിനിമയിലെ പുതു വഴിവെട്ടലായി കണ്ടു സമീപകാല ക്ലീഷേകളെ നിരാകരിക്കുമ്പോഴും ആ സ്വഭാവത്തിന്  സ്റ്റീവ്-അഞ്ജലി പ്രണയം ഒരു വിലങ്ങായി മാറുന്നുണ്ട്. സ്റ്റീവിന്റെ ജീവിതം തന്നെ മാറി മറയുന്നത് തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ അരങ്ങേറുന്ന ഒരു കൊലപാതക ശ്രമത്തിനു സാക്ഷിയാവുന്നതോടെയാണ്. അവിടെ സ്റ്റീവ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാകുന്നു. ഒരു സാമൂഹ്യ ജീവി എന്ന നിലക്ക് ഉണരേണ്ട സഹാനുഭൂതി അവനിൽ പ്രകടമാകുന്നു. അവിടെ നിന്നും ഉടലെടുക്കുന്ന സാമൂഹ്യ ബോധം സ്റ്റീവിനെ കൊണ്ടെത്തിക്കുന്നത് തനിക്കു പരിചിതമല്ലാത്ത മറ്റൊരു ലോകത്തിലേക്കാണ്. സത്യം തേടിയുള്ള നായകൻറെ നിഷ്കളങ്കമായ യാത്രയിൽ അപരിചിതമായ ഒരു പരിചിത ലോകം സൃഷ്ട്ടിച്ചെടുക്കുകയാണ് രാജീവ് രവി.




'നഷ്ട്ടപെട്ട നിഷ്കളങ്കത വീണ്ടെടുക്കാനുള്ള ശ്രമമാണ് ഓരോ കലാപവും' - ഫ്രഞ്ച് നോവലിസ്റ്റും ഫിലോസഫറുമായ  Albert Camus-ന്റെ പ്രസിദ്ധമായ ഈ വാചകമാണ് 'ഞാൻ സ്റ്റീവ് ലോപ്പസ്സിന്റെ'  ആമുഖമായി അവതരിപ്പിക്കുന്നത്‌.  വ്യക്തി സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കപ്പെടാത്ത സാമൂഹിക ഘടന മാറിമറയണമെന്നും, ഭരണ പ്രക്രിയ പ്രവർത്തനക്ഷമമാകണമെന്നും ഉള്ള സൂചനകൾ ചിത്രം നിലനിർത്തുന്നു. നീതി നിർവ്വഹണത്തിന്റെ ഒരു ഉയർന്ന സ്ഥാനത്തുള്ള തന്റെ പിതാവുപോലും നിസ്സഹായകനോ, സ്വാർത്ഥനോ ആകുന്ന സാഹചര്യത്തിൽ സമൂഹം നിർമ്മിച്ചെടുക്കുന്ന യുവത്വം, സാമൂഹ്യ ബോധം വീണ്ടെടുത്തു സഞ്ചരിക്കുന്ന യജ്ഞമാണ് സ്റ്റീവിന്റേത്. അലസനിൽ നിന്നും വ്യക്തിയായി പരിണമിച്ച് നിർവ്വഹണശേഷിയിലേക്ക് ഉയരുമ്പോൾ സ്റ്റീവും ഹനിക്കപ്പെടും. എന്നാൽ ഏവരും പിന്തുടരുന്ന സഞ്ചാരപഥത്തിൽ അലസ യുവത്വമായിരുന്നപ്പോൾ അവൻ സുരക്ഷിതനാണ്‌.

പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ജീവിതത്തിലേക്കെന്ന പോലെ അയാൾ കയ്യുയർത്തുന്ന രംഗം മികവുറ്റതായി മാറി. തെറ്റും ശരിയും ആപേക്ഷികമാവുകയും ജീവിതസാഹചര്യങ്ങളിലെ സാമ്പത്തിക ഞെരുക്കം തെറ്റിലേക്ക് വഴിയൊരുക്കുമെന്നും കുറ്റവാളികളിൽ ഒരാളുമൊത്തുള്ള സംഭാഷണത്തിൽ സ്റ്റീവിന് വ്യക്തമാവുന്നു. തെരുവിലെ സംഘർഷങ്ങളും ചായക്കടയിലെ സ്ഫോടനവും എല്ലാം റിയലിസം കൊണ്ട് അനായാസ ആസ്വാദനം സാധ്യമാക്കി ഛായാഗ്രഹകൻ പപ്പു.  പുതുമുഖം ഫർഹാൻ ഫാസിൽ നിയന്ത്രിത ഭാവങ്ങളുമായി സ്റ്റീവായി തന്നെ മാറിയപ്പോൾ നിഴൽ നായികയായി ആണെങ്കിലും അരങ്ങേറ്റം മികച്ചതാക്കി അഹാന കൃഷ്ണ. പ്രകടനത്തിൽ, ഹരിയെ അവതരിപ്പിച്ച സുജിത് ശങ്കർ, സ്റ്റീവിന്റെ പിതാവ് ജോർജ്ജ് ലോപ്പസ്സിനെ അവതരിപ്പിച്ച അലൻസിയർ തുടങ്ങി ഏവരും പ്രശംസ അർഹിക്കുന്നു. പാട്ടുകളും പാശ്ചാത്തല സംഗീതവും സന്ദർഭോചിതമാം വിധം കടന്നുപോയി.

നീതി ബോധവും കർമ്മ ശേഷിയുമുള്ള പൗരന്മാർ ഉണ്ടാവാത്തത്തിന്റെ കാരണം സമൂഹവും, നിയമത്തെ അട്ടിമറിക്കുന്ന കാര്യങ്ങൾ അരങ്ങേറുന്നത് ഭരണകർത്താക്കളുടെ സാമൂഹിക ഇടപെടലിന്റെ ന്യൂന്യതയുമാണ്. രാഷ്ട്രീയ സിനിമ എന്നത് രാഷ്ട്രീയ നേതാക്കളുടെ അഴിമതി കഥകളോ, മറ്റു ഭരണ നേട്ടങ്ങളുടെയോ, കുറവുകളുടെയോ ദൃശ്യാവിഷ്കാരങ്ങളോ അല്ലെന്നും മറിച്ച് സാമൂഹികാവസ്ഥയുടെ സത്യാസന്ധമായ അവതരണമാണെന്നും 'ഞാൻ സ്റ്റീവ് ലോപ്പസ്സ്' സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട്തന്നെ ഈ കാലഘട്ടത്തിലെ മികച്ച രാഷ്ട്രീയ സിനിമയായി വിലയിരുത്താം ചിത്രത്തെ.

Wednesday 15 July 2015

14.Kaaka Muttai

Tamil/2015/109min
Directed by M Manikandan














ജനപ്രിയവും എന്നാൽ കലാമൂല്യമുള്ളതുമായ  ചിത്രങ്ങളുടെ അമരത്വം തമിഴ് സിനിമകൾക്ക്‌ തന്നെയെന്നുറപ്പിക്കുകയാണ് നവാഗതനായ എം മണികണ്ഠന്റെ 'കാക്ക മുട്ടൈ'. വിപണികൾ ആകർഷിക്കാത്ത, ആരുമറിയാത്ത ചേരി ജീവിതങ്ങളെ നേരായി പകർത്തി വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. താര ചിത്രങ്ങളിൽ ഇടി ബഹളങ്ങൾ തുടരുമ്പോൾ സമാന്തരമായി തമിഴിൽ 'കാക്ക മുട്ടൈ'-കൾ പിറവിയെടുക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. 2014ലെ മികച്ച കുട്ടികളുടെ സിനിമക്കുള്ള  ദേശീയ പുരസ്കാരം നേടിയ 'കാക്ക മുട്ടൈ' മികച്ച പ്രദർശന വിജയവും സ്വന്തമാക്കി കഴിഞ്ഞു.

അനുദിനം വികസിക്കുന്ന നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് ആയിരങ്ങൾ തിങ്ങിപാർക്കുന്ന ഒരു ചേരിയിലാണ് സഹോദരങ്ങളായ  'പെരിയ കാക്ക മുട്ടയും' 'ചിന്ന കാക്കാ മുട്ടയും' കഴിഞ്ഞുവരുന്നത്. അമ്മയും മുത്തശ്ശിയും അവരോടൊപ്പം ആ ഒറ്റമുറിയിൽ ഉണ്ട്. അച്ഛൻ ജയിലിലും. ദിവസവും കോഴിമുട്ട കഴിക്കാനുള്ള പ്രാപ്തി ഇല്ലാത്തതിനാൽ കാക്കയുടെ മുട്ട മോഷട്ടിച്ചു കഴിക്കുകയാണ് അവരുടെ പതിവ്; 'കാക്കയും ഒരു പക്ഷിയാണല്ലോ' - എന്ന് മുത്തശ്ശി അവരെ ന്യായീകരിക്കുകയും ചെയ്യും (അങ്ങനെ വന്നുചേർന്ന പേരാണ് 'കാക്കാ മുട്ടൈ' ) . നഗരത്തിൽ പുതുതായി തുടങ്ങിയ പിസ്സ ഷോപ്പ് ഇവരെ ഏറെ ആകർഷിക്കുന്നു. പിസ്സ വാങ്ങാനുള്ള  299 രൂപ സ്വരൂപിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് തുടർന്ന് ചിത്രത്തിൽ. കല്‍ക്കരി കൊണ്ടുപോകുന്ന ചരക്കു തീവണ്ടികളില്‍ നിന്നും താഴെ വീഴുന്ന കല്‍ക്കരി കഷ്ണങ്ങള്‍ തൂക്കി വിറ്റാണ് പണം സ്വരുക്കൂട്ടുന്നത്. ഇത്രമാത്രം ലളിതമായ ഒരു കഥാഘടനയിൽ നിന്നുകൊണ്ട്  സമകാലികമായ വിഷയങ്ങൾ ചർച്ചക്ക് വെക്കുന്നു സംവിധായകൻ.

സാമ്പത്തികാടിസ്ഥാനത്തിൽ പകുത്ത വ്യത്യസ്ഥങ്ങളായ രണ്ടു സാമൂഹികാന്തരീക്ഷങ്ങളുണ്ട് 'കാക്ക മുട്ടൈ' യിൽ. ഒറ്റമുറിയിൽ ശ്വാസം മുട്ടിക്കഴിയുന്നവരെന്നു നമുക്ക് അനുഭവപ്പെടുന്ന, എന്നാൽ പ്രസാദാത്മക മുഖവുമായി കറങ്ങി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയിലൂടെ സംവിധായകൻ എം മണികണ്ഠന്‍ മുന്നോട്ടു വെക്കുന്ന കാര്യങ്ങൾ ആഴത്തിൽ ശ്രദ്ധ ആവിശ്യപ്പെടുന്നതാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലും മനുഷ്യരാശിയിൽ അന്തർലീനമായി കിടക്കുന്നത് ജീവിച്ച് തീർക്കേണ്ട ജീവിതമാണ്. സ്വാതന്ത്ര്യവും അവകാശങ്ങളും വർണ്ണത്തിനാലും സാമ്പത്തികാടിസ്ഥാനത്തിലും നിയന്ത്രിതമാകുന്നിടത്താണ് 'കാക്ക മുട്ടൈ' യുടെ പ്രസക്തി. ദാരിദ്ര്യം, വാർദ്ധക്യം, പരിസ്ഥിതി, ആഗോളവൽക്കരണം, രാഷ്ട്രീയം, നഗരവൽക്കരണം വർണ്ണാടിസ്ഥാനത്തിലുള്ള വിവേചനം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചിത്രത്തിൽ കടന്നു വരുന്നു. കാക്ക കറുത്തതും അതിനാൽ എന്തും നിഷിദ്ധമാകുന്ന ഒരു വിഭാഗവുമായി മാറുന്നു. കാക്കയുടെ മുട്ട കഴിക്കുന്ന കുട്ടികളും അങ്ങനെത്തന്നെ. താഴേത്തട്ടിലെ ജീവിതങ്ങളിലൂടെ ഇത്തരം വിവേചനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നു ചിത്രം.




വലിയ നഗരങ്ങളോടൊപ്പം വളരുന്ന വലിയ ചേരികളിലെ ജീവിതങ്ങൾ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട് 'കാക്ക മുട്ടൈ'. ചേരിയിലെ കുട്ടികൾ കളിച്ചിരുന്ന സ്ഥലത്തെ, കാക്കകൾ കൂടുകൂട്ടിയ മരം മുറിച്ച് മാറ്റിയാണ് പിസ്സാ ഷോപ്പിന്റെ നിർമ്മാണം ആരംഭിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരു മായികലോകമാം വിധം കുട്ടികൾക്ക് വിലക്കപ്പെട്ടതായി മാറുന്നുവത്. ജയിലിലുള്ള അച്ഛനെ പുറത്തിറക്കാൻ പണമുണ്ടാക്കാൻ ശ്രമിക്കുകയാണ് ഇരുകുട്ടികളുടെയും അമ്മ. ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഏറെ പ്രയാസപ്പെടുമ്പോഴും ആ ഒറ്റ മുറി വീടിൽ രണ്ട് ടെലിവിഷൻ എത്തുന്നതിൽ യഥാർത്ഥത്തിൽ വിരോധാഭാസമില്ല.  പിസ്സാ കഴിക്കാനായി സ്വയം പണം കണ്ടെത്തുമ്പോൾ മതിലിനപ്പുറത്ത് നിന്ന് മാത്രം കാണുന്ന 'പണക്കാരൻ പയ്യൻ' വെച്ചു നീട്ടിയ പിസ്സ കാക്കാമുട്ടൈകൾ നിരസിക്കുന്നുണ്ട്. ട്രെയിനിൽ പോകുന്നവരിൽ നിന്നും മൊബൈൽ ഫോണ്‍ തട്ടിയെടുക്കുന്നതും അവർ ഉപേക്ഷിക്കുന്നതായി കാണാം. ഇതെല്ലാം തന്നെ മഹത്തായ ഭക്ഷണമായി അവർ കരുതുന്ന പിസ്സ അധ്വാനത്തിലൂടെ നേടിയെടുക്കാനുള്ള അവരുടെ ശ്രമങ്ങളെ ശരിവെക്കുന്നു; അഭിമാനത്തിന്റേയും വ്യക്തിത്വത്തിന്റേയും പാഠങ്ങൾ ഉൾക്കൊണ്ടു വരുകയാണവർ. പണം കയ്യിലുള്ളപ്പോഴും കാക്കാ മുട്ടൈകൾക്ക് പിസ്സ ഷോപ്പിലേക്കുള്ള പ്രവേശനം നിഷിദ്ധമാകുന്നത് മുഷിഞ്ഞ കോലത്തിന്റെയും വർണ്ണത്തിന്റേയും അടിസ്ഥാനത്തിലാണ്. ആഗോളകേന്ദ്രീകൃതമായ വിപണികൾ മൂന്നാം ലോക രാജ്യങ്ങളിലെ മനുഷ്യരെ ലക്ഷ്യമിടുമ്പോൾ  ഇന്ത്യയിൽ സമസ്ത മേഖലകളിലുമായി നിലനിൽക്കുന്ന വർണ്ണ വിവേചനത്തെ വിമർശന വിധേയമാക്കുന്നു സംവിധായകൻ.

ലളിതവും, ജീവിതഗന്ധിയുമാവുമ്പോഴും ചിത്രത്തിലെ സന്ദർഭോചിതമായ നർമ്മം ഏതു പ്രേക്ഷകനിലും ചിരിയുണർത്തും.സത്യസന്ധവും, റിയലിസ്റ്റിക്കും അതുപോലെ സിനിമാറ്റിക്കുമാണ് 'കാക്ക മുട്ടൈ'. അതിവൈകാരികതയിലേക്ക് കഥാസന്ദർഭങ്ങൾ നീളാതെയും പശ്ചാത്തല സംഗീതത്തെ ചൂഷണം ചെയ്യാതേയും ഹൃദ്യമാകുന്നു ചിത്രം. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ സ്വഭാവസവിശേഷതകളും പ്രാധാന്യവും കൽപ്പിച്ചിട്ടുണ്ട് സംവിധായകൻ; പിസ്സാ കടയുടെ മുതലാളിക്കും, മതിലിനപ്പുറത്തെ പയ്യനും രാഷ്ട്രീയ നേതാവിനുമെല്ലാം തന്നെ. കഥാന്ത്യത്തിൽ മുത്തശ്ശി പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കിയ 'പിസ്സ' യിലേക്ക് തന്നെയുള്ള കുട്ടി മനസ്സുകളുടെ  മടക്കം ശ്രദ്ധേയമാണ്. നിലനിൽപ്പിനായി പിസ്സാ ഷോപ്പ് മുതലാളി നടത്തുന്ന ശ്രമങ്ങളെ സ്വാർത്ഥതയായി കണക്കാക്കിയാൽ നമ്മളടങ്ങുന്ന ഒരു വിഭാഗത്തിന്റെ സ്വയം വിമർശനമേ അതാവുള്ളൂ.

നടൻ ധനുഷും ആടുകളം സിനിമയുടെ സംവിധായകൻ വെട്രിമാരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രകടന മികവുകൊണ്ടും മുന്നിട്ട് നിൽക്കുന്നു കാക്കാ മുട്ടൈ. ചിത്രത്തിലെ പ്രകടനത്തിന് കേന്ദ്രകഥാപാത്രങ്ങളായ കാക്കാ മുട്ടൈകളെ അവതരിപ്പിച്ച വിഘ്നേഷ് , രമേശ്‌ എന്നീ കുട്ടികൾ ദേശീയ പുരസ്കാരം സ്വന്തമാക്കി. അമ്മയായി വേഷമിട്ട ഐശ്വര്യാ രാജേഷടക്കം ഏവരും അഭിനന്ദനം അർഹിക്കുന്നു. തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ തുടർ പ്രതീക്ഷ നൽകുന്നു. Toronto  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലടക്കം നിരവധി മേളകളിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു. പ്രമേയപരമായി വ്യക്തമായ കാഴ്ച്ചപ്പാടുകൾ മുന്നോട്ട് വെക്കുന്ന 'കാക്കാ മുട്ടൈ' നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നായി തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു.

Tuesday 7 July 2015

13.Bicycle Thieves

Italian/1948/93min
Directed by Vittorio De  Sica













രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പിറവിയെടുത്ത കലാ-സാഹിത്യ സംസ്കാരമായിരുന്നു നിയോ റിയലിസം. ജർമ്മൻ എക്സ്പ്രഷനിസവും , ഫ്രഞ്ച് മൊണ്ടാഷും ലോക സിനിമയിൽ തങ്ങളുടെ സംഭാവനയറിയിച്ചപ്പോൾ അവയിൽ നിന്നും വിഭിന്നമായി സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചത് നിയോ റിയലിസമാണ്. നിയോ റിയലിസം എന്നാല്‍ യഥാര്‍ഥമായ ഒന്ന് കാണിക്കുന്നതല്ല, മറിച്ചു എന്താണ് യഥാര്‍ത്ഥ്യം എന്ന് കാണിക്കുന്നതാണ്.  ലളിതമായ അവതരണവും, ഹാൻഡ്‌ ഹെൽഡ് ക്യാമറകളും, ഒട്ടും പ്രൊഫഷണലല്ലാത്ത അഭിനേതാക്കളുമെല്ലാം  ഇതിന്റെ പ്രത്യേകതകളാണ്. ഭീമൻ സെറ്റുകളിൽ നിന്നും തെരുവുകളിലേക്കും അവിടുത്തെ ജീവിതങ്ങളിലേക്കും സിനിമ ആദ്യമായി ഇറങ്ങി ചെല്ലുകയായിരുന്നു നിയോ റിയലിസ്റ്റിക് പ്രസ്ഥാനത്തിലൂടെ. റോബര്‍ട്ടോ റോസല്ലിനിയുടെ 'റോം ഓപ്പണ്‍ സിറ്റി' ആണ് ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം. ഏറെ പ്രശംസ ഈ ചിത്രം പിടിച്ചുപറ്റിയെങ്കിലും ഇറ്റാലിയൻ നിയോ റിയലിസത്തിന്റെ സാംസ്കാരിക ഐക്കണായി കണക്കാക്കാവുന്നതാണ്‌  വിറ്റോറിയോ ഡി സിക്കയുടെ 1948ൽ പുറത്തിറങ്ങിയ  'ബൈസൈക്കിൾ തീവ്സ്'.

'ബൈസൈക്കിൾ തീവ്സ്' ഒരു ചലച്ചിത്രം എന്നതിനപ്പുറം ഒരു നേർക്കാഴ്ച്ച കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പ്രതിഫലിച്ച പരിചിത  സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറംമോടികളില്ലാതെ ക്യാമറയിൽ പകർത്താൻ സാധിച്ചിടത്താണ് ചിത്രത്തിന്റെ പ്രസക്തി. നൂറുക്കണക്കിനു തൊഴിൽരഹിതർ ജോലിക്കായി കാത്തുനിൽക്കുന്നതാണ്  ചിത്രത്തിന്റെ ആദ്യ ദൃശ്യം. ശേഷം നായകപാത്രമായ ആന്റോണിയോക്ക് മാത്രം ജോലി ശരിപ്പെടുന്നു. പക്ഷെ ജോലിക്ക് ഒരു ബൈസൈക്കിൾ ആത്യാവിശ്യമാണെന്നും, ഇല്ലാത്തപക്ഷം അവസരം നഷ്ട്ടപ്പെടും എന്നും അധികൃതൻ അറിയിക്കുന്നു. സ്വന്തമായി സൈക്കിൾ ഇല്ലാത്ത അന്റോണി, മറ്റുള്ളവർ തന്റെ ജോലിക്കായി ആരായുന്നത് കണ്ട് സഹിക്കവയ്യാതെ തനിക്കും ബൈസൈക്കിൾ ഉണ്ടെന്നു അവകാശപ്പെടുന്നു. തുടർന്ന് ഭാര്യക്ക് സ്ത്രീധനമായി ലഭിച്ച കിടക്കവിരികളും മറ്റും വിറ്റ് പണയത്തിലായിരുന്ന ബൈസൈക്കിൾ തിരിച്ചെടുക്കുന്നു. എന്നാൽ  ആദ്യ ദിനത്തിൽ തന്നെ സൈക്കിൾ അപഹരിക്കപ്പെടുന്നു. പിന്നീട് ബൈസൈക്കിളിനായി ആന്റോണിയും മകൻ ബ്രൂണോയും നടത്തുന്ന തിരച്ചിലാണ് തുടർന്ന് ചിത്രത്തിൽ.

ഇത്രയുമാണ് 'ബൈസൈക്കിൾ  തീവ്സ്'ന്റെ പ്രമേയം. ആദ്യ ദൃശ്യത്തിൽ തന്നെ ഇറ്റലി നേരിടുന്ന തൊഴിലില്ലായ്മയും ദാരിദ്രവും സംവിധായകൻ അടയാളപ്പെടുത്തിക്കഴിഞ്ഞു. ഭാര്യ മരിയയെ കാണിക്കുന്ന അടുത്ത രംഗത്തിൽ, ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ആ കുടുംബം ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകൾ വ്യക്തമാണ്. പണയ വസ്ത്രങ്ങൾക്കായി വിലപേശുന്നതും, തുടർന്നുള്ള ലോങ് ഷോട്ടിൽ ഒരു വലിയ ഹാൾ മുഴുവൻ പണയവസ്തുക്കൾ കാണുന്നതും പ്രേക്ഷകനിൽ ഉളവാക്കുന്ന ഞെട്ടൽ ചെറുതല്ല. ഇറ്റലിയിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്രം എന്ന 'രോഗം' അനുഭവിക്കുന്നവരാനെന്നു   അതിലൂടെ സംവിധായകൻ മനസ്സിലാക്കിത്തരുന്നു. ധനികനെന്നും സാധാരണക്കാരെന്നുമായി  സമൂഹം മനുഷ്യനെ വിഭാഗിച്ചിട്ടുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബ്രൂണോയുമൊത്തുള്ള ഹോട്ടലിലെ രംഗം.  കേവലം ഒരു പിസ്സയും വൈനും ആന്റോണിയോ ആവിശ്യപ്പെടുമ്പോൾ ബ്രൂണോ ശ്രദ്ധിക്കുന്നത് തൊട്ടടുത്തെ ടേബിളിൽ ആർഭാടകരമായി ഭക്ഷണം കഴിക്കുന്നവരിലേക്കാണ്. 'അവരെപ്പോലെ ജീവിക്കാൻ മാസം ഒരു മില്യണ്‍ എങ്കിലും വേണം' എന്ന ആന്റോണിയുടെ മറുപടി ശ്രദ്ധേയമാണ്.




ബൈസൈക്കിൾ മോഷ്ട്ടാക്കൾ ദാരിദ്ര്യമനുഭവിക്കുന്നു ഒരു വിഭാഗം ജനതയുടെ പ്രതീകമാണ്. സൈക്കിൾ മോഷ്ട്ടാവിനെ കണ്ടെത്തുകയും മതിയായ തെളിവുകളില്ലാത്തതിനാൽ  നടപടിയെടുക്കാൻ സാധിക്കാതെയും വരുന്നു. സിനിമയുടെ അവസാന ഭാഗത്തിൽ ഒരു ബൈസൈക്കിൾ മോഷ്ട്ടാവായി ആന്റോണിയോ പരിവർത്തനം ചെയ്യാൻ ഒരുങ്ങുമ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടമായി മാറുകയാണത്. ബ്ലാക്ക് മാജിക്കിനെയും മറ്റു സാമൂഹിക അരാജകത്വങ്ങളെയും ചിത്രം പ്രതിഫലിക്കുന്നു. പൊതുവെ ലളിതമായി ചിത്രം അനുഭവപ്പെടുമ്പോഴും ഉള്ളറകളിൽ രണ്ടാം ലോക മഹായുദ്ധം ഇറ്റലിയിലെ സാമൂഹിക അന്തരീക്ഷങ്ങളേയും സമ്പത്ത് വ്യവസ്ഥയെയും, ഭരണത്തേയും എങ്ങനെയല്ലാം ബാധിച്ചിരിക്കുന്നു എന്നും മനുഷ്യജീവിതം എത്ര മാത്രം ദുസ്സഹമാണെന്നും ദൃശ്യങ്ങളിൽ പരാമർശിക്കപ്പെടുന്നുന്നുണ്ട് ; പ്രത്യക്ഷമായും, പരോക്ഷമായും.

ലോകസിനിമകൾ പരിശോധിച്ചാൽ, സിനിമ എന്ന മാധ്യമത്തിൽ നിന്ന് സാമൂഹിക യാഥാർത്ഥ്യങ്ങളെ ഇത്രമേൽ അടയാളപ്പെടുത്തിയ ചിത്രങ്ങൾ ചുരുക്കമായിരിക്കും. അവസാന ഷോട്ടുകളിൽ നിറകണ്ണുകളുമായി ഒരു കൂട്ടം പേരുടെ ഒപ്പം നീങ്ങുന്ന ആന്റോണിയോയും മകൻ ബ്രൂണോയും വൈകാരികമായി പ്രേക്ഷകനെ സ്പർശിക്കും. കാലത്തെയും അനുബന്ധ സാഹചര്യങ്ങളെയും ചിത്രം അടയാളപ്പെടുത്തുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളെ വരച്ചിടുന്ന ചിത്രം സമൂഹത്തിനു ആത്മപരിശോധനക്കുള്ള ആഹ്വാനമാകുന്നുണ്ട്.

സൈറ്റ് ആൻഡ് സൌണ്ട്  മാഗസിൻ ബൈ സൈക്കിൾ തീവ്സ് നെ നൂറ്റാണ്ടിന്റെ സിനിമയായി വിലയിരുത്തിയതിൽ അതിശയോക്തിയില്ല. ചലച്ചിത്ര പ്രേമികളും ചലച്ചിത്ര വിദ്യാർഥികളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്  'ബൈസൈക്കിൾ തീവ്സ്'. ഇറ്റലിയിലെ പ്രതിഭാധരന്മാരായ ഒരു കൂട്ടം സംവിധായകരുടെ നവറിയലിസം എന്ന പ്രസ്ഥാനം ലോകസിനിമയെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ ഉദാഹരണമാണ് ചിത്രത്തിന്റെ സ്വീകാര്യത. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ 'പഥേർ പാഞ്ചാലി' എടുക്കുവാൻ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനിൽ വെച്ച് ബൈ സൈക്കിൾ തീവ്സ് കാണാനിടയായതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

Monday 29 June 2015

12.Wild Tales

Argentina/2014/122min
Language : Spanish
Directed by Damián Szifron












ആസ്വാദനാശീലങ്ങളെ പരിഗണിച്ച് ഒരുക്കിയ വന്യസൗന്ദര്യമാണ്  'വൈല്‍ഡ്‌ ടെയില്‍സ്'.  കറുത്ത ഹാസ്യമാണ് ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രം കൈകാര്യം ചെയ്യുന്നത്. 2014 ൽ ഏറ്റവും കൂടുതൽ പേർ കണ്ട അര്‍ജെന്റിനിയന്‍ ചിത്രം കൂടിയാണ് ഡാമിയന്‍ ഷിഫ്രോണിന്റെ ഈ സംവിധാന സംരംഭം. Violence and Vengeance എന്ന കോമണ്‍ തീം മുന്നോട്ടു വെക്കുന്ന 6 ചെറുകഥകൾ കയ്യൊതുക്കത്തോടെ സമന്വയിപ്പിച്ച്  ഒരു നിമിഷം പോലും വിരസതയുളവാക്കാതെ അവതരിപ്പിച്ചിരിക്കുന്നു ചിത്രം. Cannes International ഫിലിം ഫെസ്റ്റിവലിൽ  മികച്ച ജൂറി അഭിപ്രായം നേടുകയും Torronto International  ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക സ്ക്രീനിംഗ് നടത്തുകയും കൂടാതെ മികച്ച വിദേശ ഭാഷ വിഭാഗത്തിൽ ഓസ്കാറിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു വൈല്‍ഡ്‌ ടെയില്‍സ്.

അക്രമത്തിന്റെയും പകയുടെയും തീവ്രത വരച്ചുകാട്ടാനാണ് 6 ചെറുകഥകളിലൂടെയും സംവിധായകൻ ശ്രമിക്കുന്നത്. റിയലിസ്റ്റിക് ആഖ്യാനമോ, നോണ്‍ ലീനിയർ അവതരണത്തിന്റെ ആശയക്കുഴപ്പങ്ങളോ പിന്തുടരാതെ വിനോദം എന്നൊരൊറ്റ ലക്ഷ്യത്തോടെ ലളിതമായ സഞ്ചാരം സാധ്യമാക്കുന്നു ചിത്രം. ആക്ഷേപ ഹാസ്യമാണ് വൈല്‍ഡ്‌ ടെയില്‍സിന്റെ മുഖമുദ്ര. ഒരു റെസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്യുന്ന സ്ത്രീ, കെട്ടിടം പൊളിക്കുന്ന എഞ്ചിനീയർ, വിവാഹത്തിന്റെ  ആഡംബരങ്ങൾ പിന്തുടരുന്ന പുതുജോഡി, തന്റെ കുടുംബവുമായും തന്നെ ആശ്രയിക്കുന്ന ജീവനക്കാരുമായും നല്ല ബന്ധം വെച്ചുപുലർത്തുന്ന ഒരു കോടീശ്വരൻ, Pasternak എന്ന യുവാവ്, ഒരു കാർയാത്രക്കിടെ അവിചാരിത സംഭവങ്ങൾ നേരിടുന്ന മറ്റൊരാൾ  ; ഇത്രയുമാണ് ആറ് ചെറുകഥകളിലെയും പ്രധാന കഥാപാത്രങ്ങൾ. ദൈനംദിന ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന ഒരു സംഭവത്തിലൂടെ ഇവരുടെ സാധാരണത്വം അഴിഞ്ഞു വീഴുകയും, തുടർന്നുണ്ടാകുന്ന പകപോക്കലും, കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നു.



യാഥാര്‍ത്ഥ്യത്തിന് മുന്നിൽ സ്വയം നിയന്ത്രിക്കാനാകാതെ പൊട്ടിത്തെറിച്ചു  പോകുന്ന കഥാപാത്രങ്ങളിലൂടെ മനുഷ്യനിൽ അന്തർലീനമായി നിലകൊള്ളുന്ന അക്രമവാസനകളെ  അവതരിപ്പിക്കുന്നു സംവിധായകൻ. ആദ്യ  ചെറുചിത്രം Pasternak എന്നയാളെ കുറിച്ചുള്ള രണ്ടു വ്യക്തികളുടെ വിമാനത്തിൽ വെച്ചുള്ള  സംഭാഷണത്തിൽ നിന്ന് തുടങ്ങുന്നു. ക്രമേണ വിമാനത്തിൽ ഉള്ള ഓരോ യാത്രക്കാരും Pasternak - ഉമായി ബന്ധമുള്ളവരാണെന്ന് മനസിലാകുന്നു. ചിത്രം അവസാനിക്കുന്നത് ഒരു വിമാന അപകടത്തിലാണ്. 2015 ലെ Germanwings plane crash ഈ ചിത്രവുമായി ഏറെ സാമ്യതകളുള്ളതായി പറയപ്പെടുന്നു.  'വൈല്‍ഡ്‌ ടെയില്‍സിൽ' അക്രമവും പകയും എന്നീ പദങ്ങൾ കൂടുതൽ അന്വർത്ഥമാകുന്നത് കാർ യാത്രക്കിടെ അപ്രതീക്ഷിത  സംഭവങ്ങളിലേക്ക് നീളുന്ന യുവാവിന്റെ കഥയിലാണ്. മനുഷ്യൻ മൃഗത്തിനു തുല്യമാകുന്ന ഭ്രാന്തമായ അവസ്ഥ ചിത്രം കാണിച്ചുതരുന്നുണ്ട്.

ആഡംബര വിവാഹത്തിൽ മുഴുകിയിരിക്കുന്ന പുതുജോഡിയുടെ കഥ ഏറെ പുതുമയുള്ളതും, ഒരുപക്ഷെ കൂട്ടത്തിൽ മികച്ച ഒന്നായി കാണാവുന്നതുമാണ്. വ്യക്തി ജീവിതങ്ങളെ അപരിചിതർ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്നും അവരുടെ ദൈനംദിന ജീവിതം എങ്ങനെയെല്ലാം മാറ്റിയെഴുതപ്പെടുന്നു എന്നും ചിത്രം വ്യക്തമാക്കുന്നു. ഇവയെകൂടതെയുള്ള മറ്റു മൂന്നു ചെറു ചിത്രങ്ങളിൽ കഥയുടെ ആവർത്തനം അനുഭവപ്പെടുമെങ്കിലും അവതരണത്തിലെ  ശൈലീഭദ്രത പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നു.

ഓരോ കഥകളിലും നിശ്ചേഷ്‌ടമായി കിടക്കുന്ന രാഷ്ട്രീയം ആധുനിക ലോകത്ത് ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. എന്നാൽ ചലച്ചിത്രത്തിലൂടെ മികച്ച ആസ്വാദനവും  ഉറപ്പുവരുത്തുന്നുണ്ട് എഴുത്തുകാരൻ കൂടിയായ സംവിധായകൻ. ആ നിലയിൽ സംവിധായകൻ അർഹിക്കുന്ന പ്രോത്സാഹനങ്ങൾ ചെറുതല്ല. മികച്ച 6 ചെറുകഥകളിലൂടെ ചിത്രത്തിന്റെ  പേരിനെ ശരിവെക്കും വിധം വന്യമായ അനുഭവങ്ങൾ പ്രേക്ഷകനുമുന്നിൽ ഒരുക്കിയിരിക്കുന്നു. ഏതൊരു പ്രേക്ഷകനെയും ആകർഷിക്കും വിധം അണിയിച്ചൊരുക്കിയ  'വൈല്‍ഡ്‌ ടെയില്‍സ്' കണ്ടു ആസ്വദിക്കേണ്ട ഒന്ന് തന്നെയാണ്.

Thursday 25 June 2015

11.Ida

Polish/2013/82min
Directed by Paweł Pawlikowski













കാവ്യാത്മകമാണ് 'ഇഡ'. ഭാവനാസമ്പന്നമായ പശ്ചാത്തലം കറുപ്പിലും വെളുപ്പിലുമായി ഒരുക്കിയ ദൃശ്യങ്ങളിലേക്ക് സന്നിവേശിപ്പിച്ച് 80 മിനിറ്റ് ദൈർഘ്യത്തിൽ പ്രധാന രണ്ടു കഥാപാത്രങ്ങളെയും  സൂക്ഷ്മമായി  അപഗ്രഥിക്കുകയും , പോളിഷ് ചരിത്രത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്  'ഇഡ'. ഇത്രമേൽ അനായാസമായി സങ്കീർണ്ണമായ ഒരു കഥാപരിസരവും ആശയപരമായി ഇരു കോണുകളില്ലുള്ള 2 സ്ത്രീ വ്യക്തതിത്വങ്ങളെയും അവതരിപ്പിച്ചതിലെ വൈഭവം ഏറെ  പ്രശംസിനീയമാണ്. പവല്‍ പൗലികോവ്‌സ്‌കി സംവിധാനം ചെയ്ത ചിത്രം ഇത്തവണത്തെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ വാരി കൂട്ടിയതിൽ അതിശയോക്തിയില്ല.


അനാഥയായി ഒരു കോണ്‍വെന്റിൽ വളർന്ന അന്ന എന്ന കത്തോലിക്ക യുവതി കന്യാസ്ത്രീയാവനുള്ള ഒരുക്കത്തിലാണ്. എന്നാൽ അതിനു മുൻപ് തന്റെ ജീവിച്ചിരിക്കുന്ന ഏക ബന്ധുവായ അമ്മപെങ്ങൾ വാന്റയെ അവൾ കാണേണ്ടതായി വരുന്നു. ദൈവഭയത്തോട്  കൂടി ചിട്ടയായ ജീവിതക്രമമുള്ള  വല്ലപ്പോഴും മാത്രം സംസാരിക്കുന്ന അന്നയിൽ നിന്നും തീർത്തും  വ്യത്യസ്ഥയായിരുന്നു വാന്റ. പുകവലിക്കുന്ന മദ്യപിക്കുന്ന തന്നിഷ്ടകാരിയായി  പരപുരുഷന്മാരോടൊപ്പം സമയം ചിലവഴിക്കുന്നവൾ.  വാന്റയിൽ നിന്നും താനൊരു ജൂതയാണെന്നും തന്റെ യഥാർത്ഥ പേര് ഇഡ എന്നാണെന്നും അന്ന മനസിലാക്കുന്നു. ജർമ്മൻ അധിനിവേശ കാലത്ത് തന്റെ മാതാപിതാക്കളെ നഷ്ടപെട്ട  ഇഡയും മകനെ നഷ്ടപെട്ട വാന്റയും അവരുടെ ശേഷിപ്പുകൾ  തേടി നടത്തുന്ന യാത്രയാണ് തുടർന്ന് ചിത്രം.





1960 കളിലെ പോളണ്ടാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചലനമില്ലാത്ത ക്യാമറയിൽ തെളിയുന്ന സമീപ, മധ്യദൂര, വിദൂര ദൃശ്യങ്ങളിൽ ഓരോന്നിലും സംവിധായകന് വ്യക്തതമായ ബോധ്യം ഉള്ളതായി കാണാം. ഒരു ദൃശ്യവും  അനാവശ്യമോ, അനാവശ്യമായി നീണ്ടതോ അല്ല. അടൂർ തിരക്കഥയുടെ വായനാനുഭവം ഓർമപ്പെടുത്തുന്നുണ്ടായിരുന്നു  ചിത്രത്തിന്റെ കയ്യൊതുക്കം പലപ്പോഴും. അന്നയും വാന്റയും വെച്ചുപുലർത്തുന്ന ആശയങ്ങളിലെയും - ജീവിതരീതിയിലെയും വൈരുധ്യം ഉണ്ടാക്കുന്ന കലഹം ചിത്രത്തിലുടനീളം പ്രതിപാദ്യ വിഷയമാകുന്നുണ്ട്. ഇരുവരുടെയും ഉളളിൽ ഒരുപോലെ വിങ്ങലായി നിലനിൽക്കുന്നുണ്ട് അവരുടെ കുടുംബചരിത്രം. ഒരു യുദ്ധ - അധിനിവേശ കാലം വർഷങ്ങൾക്കിപ്പുറവും ഒരു മുറിവായി തന്നെ അവശേഷിക്കുന്നത് എങ്ങനെ എന്ന് ഇവിടെ കാണാം.

പശ്ചാത്തല സംഗീതത്തിന്റെ അധിക ബഹളങ്ങൾ ഇല്ലാതെ ദൃശ്യങ്ങളിലൂടെ ചിത്രം കരുത്തുറ്റതാകുന്നു. വാന്റയുമൊത്തുള്ള യാത്രക്കിടയിൽ കുരിശുരൂപം കണ്ട് കാറിൽ നിന്നിറങ്ങി പ്രാർത്ഥിക്കുന്നുണ്ട് ഇഡ. യാത്രക്കിടയിൽ കാണുന്ന നിശാപാർട്ടികളിൽ സാക്‌സഫോണ്‍ വായിക്കുന്ന യുവാവുമായി അഭിരമിക്കാൻ വാന്റ ഇഡയെ നിർദ്ദേശിക്കുന്നുണ്ട്. ഭിന്നമായ ജീവിതശൈലി വെച്ച്പുലർത്തുന്ന ഈ ഇരു സ്ത്രീകൾക്ക് പിന്നിലും വിറങ്ങലിച്ചു കിടക്കുന്ന അവരുടെ കുടുംബ ചരിത്രത്തിന്റെ അന്വേഷണങ്ങൾ പൂർത്തിയാക്കുമ്പോൾ സംഭവിക്കുന്നതെന്താണ് ? തങ്ങളുടെ വേണ്ടപ്പെട്ടവരുടെ ശേഷിപ്പുകൾ കണ്ടെത്തി അവർ അടക്കം ചെയ്തു കഴിഞ്ഞു. മറ്റൊരു 'ലോകത്തിലേക്ക് ' യാത്രയാവുന്ന വാന്റയും , ക്രമേണ വാന്റയുടെ ജീവിതശൈലിയിലേക്ക് മാറുന്ന ഇഡയും ചിത്രത്തിന്റെ ബാക്കി ഭാഗത്ത് കാണാൻ സാധിക്കും. ഇഡയുടെ  കന്യകാത്വം നഷ്ട്ടപ്പെടുന്നതിനു ശേഷമുള്ള അവസാന രണ്ടു ദൃശ്യങ്ങളിൽ മാത്രമായി അതുവരെ മിതത്വം പാലിച്ചിരുന്ന ക്യാമറയിൽ മാറ്റങ്ങൾ വരുന്നത് ശ്രദ്ധേയമാണ്.

ഫ്രാന്‍സില്‍ ബോക്സോഫിസില്‍ ഏറ്റവും കൂടുതല്‍ കലക്ട് ചെയ്ത പോളിഷ് ചിത്രം കൂടിയാണ് ഇഡ. ലെവിയാതന്‍, ടാങ്കറൈന്‍സ്, ടിംബുക്‌ടു, വൈല്‍ഡ് ടെയ്‌ല്‍സ് തുടങ്ങിയ ചിത്രങ്ങൾ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ  87ആമത് ഓസ്കാർ പുരസ്കാരത്തിനായി ഇഡയോടൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്നു.

Wednesday 27 May 2015

Interview: With Sajin Baabu

പുത്തൻ സാധ്യതകൾ കണ്ടെത്തി മുന്നോട്ട്..

   അഭിമുഖം : സജിൻ ബാബു

  (അസ്തമയം വരെ തിയ്യേറ്റർ റിലീസിന് മുന്നേ നടത്തിയ അഭിമുഖം) 


ബാഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, കേരളത്തിന്റെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും സ്വന്തമാക്കി  അഭിമാനകരമായ നേട്ടമാണ് സജിൻ ബാബുവിന്റെ 'അസ്തമയം വരെ' കൈവരിച്ചിരിക്കുന്നത്‌. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ നിന്നകലുന്ന മലയാള സമാന്തര സിനിമാ പ്രസ്ഥാനത്തെ തിരിച്ചു പിടിക്കാനുള്ള വലിയ ശ്രമമായി വിലയിരുത്താം ചിത്രത്തെ. ജൂണ്‍ 5ന് 'അസ്തമയം വരെ'  തിയ്യേറ്ററുകളിൽ എത്തുന്നു. ഈ അവസരത്തിൽ സജിൻ ബാബുവിനൊപ്പം അൽപ്പനേരം. 


ഫെസ്റ്റിവൽ വേളകളിലെ പ്രദർശനങ്ങൾക്കും, അംഗീകാരങ്ങൾക്കും ശേഷം 'അസ്തമയം വരെ' ജൂണ്‍ 5 ന് തിയ്യേറ്ററുകളിൽ എത്തുന്നു. ഭൂരിഭാഗം  പ്രേക്ഷകരിൽ നിന്നും സമാന്തര സിനിമകൾ അകന്നു നിൽക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. അങ്ങനെയിരിക്കെ ഒരു തിയ്യേറ്റർ റിലീസിലൂടെ ലക്ഷ്യം വെക്കുന്നത് എന്താണ് ? എന്തെല്ലാമാണ് പ്രതീക്ഷകൾ ?

രണ്ടുമൂന്ന് കാര്യങ്ങളുണ്ട് അതിൽ. ഒന്ന് ഒരു ഫിലിം മേക്കർ എന്ന നിലയിൽ താനുണ്ടാക്കുന്ന ഒരു സിനിമ കൃത്യമായി ജനങ്ങളിലേക്ക്  എത്തിക്കുക എന്നത്. IFFK, ബാഗ്ലൂർ, മുംബൈ പോലുള്ള വലിയ ഫിലിം ഫെസ്റ്റുവലുകളിൽ മാത്രമാണ് ടെക്നോളജി അപ്ഡേറ്റടായിട്ടുള്ളത്‌. അതല്ലാതെ ചെറിയ ചെറിയ ഫെസ്റ്റിവലുകളിൽ ടെക്നോളജി അത്രയേറെ വളർന്നിട്ടില്ല; അല്ലെങ്കിൽ അവർക്കത്‌ പ്രൊവൈട് ചെയ്യാൻ സാധിച്ചിട്ടില്ല. അപ്പോൾ തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ മാത്രമേ സിനിമയുടെ സൗണ്ടാണെങ്കിലും വിഷ്വൽസാണെങ്കിലും അതിന്റേതായ രീതിയിൽ കാണിക്കാൻ സാധിക്കുകയുള്ളു. 'അസ്തമയം വരെ' പോലുള്ള ഒരു സിനിമ ടെക്നിക്കൽ ക്വാളിറ്റിയോട് കൂടിത്തന്നെ കണ്ടാലേ ആ സിനിമ എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കൂ. ഒരു ഓഡിയോ-വിഷ്വൽ എക്സ്പീരിയൻസ് എന്ന നിലയിലാണ് അത് വർക്ക് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. മൈന്യൂ ട്ടായുള്ള പല ശബ്ദങ്ങളും ചിത്രത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. അപ്പൊ അതെല്ലാം കൃത്യമായി കാണണമെങ്കിൽ, കേൾക്കണമെങ്കിൽ തിയ്യേറ്ററുകളിൽ 2K പ്രൊജക്ഷനിൽ തന്നെ ആവണം. അത് ഒരു കാര്യം. രണ്ട്, ഒരു സംവിധായകന് അയാളുടെ സിനിമ തിയ്യേറ്ററിൽ എത്തിക്കണം എന്ന ആഗ്രഹം ഉണ്ടാവുമല്ലോ. അത്തരത്തിൽ എന്റെയും ആഗ്രഹം അത് തന്നെയാണ്. മറ്റൊന്ന്, സമാന്തര സിനിമകൾ പ്രേക്ഷകരിൽ നിന്നും എന്തുകൊണ്ടോ അകന്നു നിൽക്കുന്ന സാഹചര്യം ഉണ്ട് എന്നതുതന്നെ. ആ സാഹചര്യം മാറണം.



തന്നിലെ സംവിധായകൻ ഉടലെടുക്കുന്നതിന്  പ്രചോദനമായത്  എന്തെല്ലാമാണ് ?

സിനിമയിൽ ആദ്യം മുതലേ താൽപ്പര്യം ഉണ്ടായിരുന്നു. പക്ഷെ ഞാൻ കണ്ടുവളർന്നത് രാജസേനന്റെയും തുളസീദാസിന്റെയും ഒക്കെ ചിത്രങ്ങളായിരുന്നു. ശരിക്കും അതിനു ശേഷം ഒരു മാറ്റം സംഭവിച്ചത് ഡിഗ്രീ പഠന കാലത്താണ്. തിരുവനതപുരത്തെ നെടുമങ്ങാടിനടുത്തുള്ള ചുള്ളിമാന്നൂരിൽ നിന്നാണ് ഞാൻ വരുന്നത്. +2 കഴിഞ്ഞു ഡിഗ്രീ പഠനത്തിനു തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിൽ വന്നപ്പോഴാണ് ഫിലിം സൊസൈറ്റികളുടെ പ്രവർത്തനത്തെ കുറിച്ചു അറിയുന്നത്. IFFK എന്നൊരു ഫെസ്റ്റിവലിനെ കുറിച്ചു കേൾക്കുന്നത്. അങ്ങനെ അവിടത്തെ ഡിസ്ക്കഷനുകളിൽ പങ്കെടുക്കുക, ഫിലിം ഫെസ്റ്റിവലിനു പോയി സിനിമ കാണുക - അതിനൊക്കെ ശേഷമാണ് നമ്മൾ കാണുന്നതല്ലാതെ ലോകത്ത് ഇങ്ങനെയും കുറെ സിനിമകളുണ്ടെന്നു മനസ്സിലാവുന്നത്. പിന്നീടാണ് എന്റെ മേഖല സിനിമയാണെന്ന് ബോധ്യപ്പെടുകയും , അതിനുവേണ്ടി ഷോർട്ട് ഫിലിംസും, ഡോക്യുമെന്ററികളും ചെയ്ത് ഇറങ്ങി തിരിക്കുകയും ചെയ്യുന്നത്. സിനിമ വളരെ വ്യത്യസ്ഥമാകണമെന്നും നമ്മുടെ വിഷ്വൽ ലാന്ഗ്വെജിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താം എന്നും തുടങ്ങിയ ചിന്തകളുടെ റിസൽറ്റ് ആണ് അസ്തമയം വരെ എന്ന ചിത്രം.


ചിത്രത്തിന്റെ അവതരണത്തിലെ സങ്കീർണ്ണത ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന അഭിപ്രായം ചില പ്രേക്ഷകർ പങ്കുവെച്ചിരുന്നു. അതേക്കുറിച്ച്  ?

സിനിമ എന്നാൽ ഇതുപോലെയാണ്, അല്ലെങ്കിൽ അതിന്റെ കഥ, ആശയം, നരേറ്റീവ് ഇന്നത്‌  പോലെയായിരിക്കണം എന്നൊന്നും ആരും നിർവചിച്ചിട്ടില്ല. സിനിമ നമ്മുടെ സങ്കൽപ്പങ്ങൾക്ക് അപ്പുറം പോകണം. മൂന്നോ നാലോ തിയറികൾക്കുള്ളിൽ കുടുങ്ങി കിടക്കുകയാണ് പലരും. അതിനൊക്കെ അപ്പുറം സിനിമയെ ഒരു ഓഡിയോ വിഷ്വൽ എക്സ്പീരിയൻസായി കാണാൻ സാധിക്കണം. വീഡിയോ ആർട്ട്  എന്നൊരു മേഖല തന്നെ അങ്ങനെ ഉൾത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. സിനിമ എന്നാൽ ഇങ്ങനെയാണെന്ന സ്ഥിരം ധാരണയിലാണ് പലരും ഇപ്പോഴും. അതിനപ്പുറം ആരും പോകാൻ തയ്യാറാകുന്നില്ല. പക്ഷെ ആരും അങ്ങനെ നിർണ്ണയിച്ചിട്ടില്ല  സിനിമയെ കുറിച്ച്. പുതിയ പുതിയ രീതിയിൽ അതിന്റെ സാധ്യതകൾ കണ്ടെത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നാണ് ഞാൻ കരുതുന്നത്. പിന്നെ ആദ്യ ഫീച്ചർ ഫിലിം എന്ന നിലയിൽ സാമ്പത്തികമായും സാങ്കേതികമായും പരിമിതികൾ ഉണ്ട് ചിത്രത്തിന്.




ചിത്രീകരണത്തിനു അനുയോജ്യമായ ലോകേഷൻസ്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഉൾപ്പെടെയുള്ള മറ്റു നടന്മാരുടെയും തിരഞ്ഞെടുപ്പ്  പ്രക്രിയ ?

 സ്ക്രിപ്റ്റ് പൂർത്തിയായ ശേഷം ഓഡിഷൻ ചെയ്യുകയായിരുന്നു. പ്രാധാന നടനെത്തന്നെ കണ്ടെത്തിയത് ഏകദേശം 84 ഓളം പേരെ ഓഡിഷൻ ചെയ്തിട്ടാണ്. 84-ആമത്തെ ആളായാണ് സനൽ അമൻ എന്ന നടനെ കണ്ടെത്തിയത്. ഒരു പക്ഷെ ഓഡിഷൻ ചെയ്തവരിൽ അതിലും നന്നായി പെർഫോം ചെയ്യുന്നവർ  ഉണ്ടായിരുന്നിരിക്കാം. പക്ഷെ എനിക്ക് ബോധ്യപ്പെട്ടത് ഇയാളിലാണ്. മറ്റുള്ള കഥാപാത്രങ്ങളെയും അങ്ങനെത്തന്നെയാണ് കണ്ടെത്തിയത്. പിന്നെ ലോക്കേഷൻസ് ഞാൻ മുൻപ് സഞ്ചരിച്ചിട്ടുള്ള സ്ഥലങ്ങൾ തന്നെയായിരുന്നു. ഞാൻ കുറെ വർഷങ്ങളായി യാത്ര ചെയ്യാറുണ്ട്. അങ്ങനെ സിനിമയിലുള്ള പല ലോക്കേഷൻസും എനിക്ക് അറിയാവുന്ന സ്ഥലങ്ങൾ തന്നെയാണ്. എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെ എനിക്കറിയാമായിരുന്നു ഇത് ഇന്ന സ്ഥലത്താണ് ഷൂട്ട് ചെയ്യാൻ പോകുന്നതെന്ന്. അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. അല്ലാതെ സിനിമക്ക് വേണ്ടി കണ്ട സ്ഥലങ്ങൾ രണ്ടോ മൂന്നോ എണ്ണമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം എന്റെ മനസ്സിൽ തന്നെ ഉണ്ടായിരുന്നു.


നല്ല സിനിമാ ശ്രമങ്ങൾ പലപ്പോഴും തഴയപ്പെടുന്ന ഒരു സാഹചര്യം ഉണ്ട് ഇപ്പോൾ. അങ്ങനെയിരിക്കെ നിലവിലെ വ്യവസ്ഥിതികളിൽ മാറ്റങ്ങൾ വേണമെന്ന് തോന്നിയിട്ടുണ്ടോ  ?

വളരെ കുറച്ച് ആളുകൾ മാത്രമേ ഇത്തരം സിനിമകൾ കാണുന്നുള്ളൂ. വിജയുടെ പടങ്ങളോ, മോഹൻലാലിന്റെ ലൈലാ ഓ ലൈലാ കാണുന്ന ആളുകളൊന്നും അല്ല ഈ സിനിമകൾകൊന്നും വരുന്നത്. സിനിമയെ ഒന്നുകൂടി സീരിയസ്സായി കാണുന്നവരാണ് ഇവിടത്തെ സമാന്തര സിനിമകളെ  ഒക്കെ സപ്പോർട്ട് ചെയ്യുന്നത്. അവർക്ക് സിനിമ കാണാനുള്ള അവസരം ഉണ്ടാകണം. അതിനായി KSFDC പദ്ധതികൾ ആവിഷ്ക്കരിക്കണം. മുൻപ് നമുക്ക് 'ഉച്ച പടം' എന്നൊരു രീതിയുണ്ടായിരുന്നു. ആ സമയങ്ങളിൽ ഇത്തരം സിനിമകൾ കാണേണ്ടവർക്ക് തിയ്യേറ്ററിൽ പോയി കാണാം. അത് പ്രൈവറ്റ് സ്ഥാപനമായിട്ടുള്ള PVR വരെ ഫോളോ ചെയ്യുന്നുണ്ട്. കേരളത്തിൽ അങ്ങനെയില്ല. എന്നാൽ ഇപ്പോഴത്തെ KSFDC ചെയർമാൻ അത് സപ്പോർട്ട് ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ അസ്തമയം വരെ KSFDC യുടെ മൂന്നു തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ചുരുങ്ങിയത് ഈ മൂന്നു തിയ്യേറ്ററുകളിലെങ്കിലും അവാർഡുകൾ കിട്ടുന്ന സിനിമകൾ എല്ലാ മാസവും ഇന്ന  ഒരാഴ്ച്ച പ്രദർശിപ്പിക്കുക എന്ന സ്ലോട്ട് നിലനിർത്താൻ സാധിക്കണം. അങ്ങനെയാണെങ്കിൽ ഈ പറഞ്ഞ പാരലൽ സിനിമകൾക്ക്‌ മിനിമം ആളുകൾ ഉണ്ടാകും.




ഫിലിം സൊസൈറ്റികൾ ഏറെ പ്രാധാന്യം അർഹിക്കുന്നില്ലേ ?

തീർച്ചയായിട്ടും. പക്ഷെ, പണ്ടത്തെ കാലമല്ല ഇപ്പോൾ. സാങ്കേതികമായി സിനിമ ഒരുപാട് അഡ്വാൻസ്ടാണ്. അപ്പൊ സാങ്കേതിക മികവോട് കൂടി തന്നെ ഒരു സിനിമ കാണണം. എന്നാൽ മാത്രമേ പ്രേക്ഷകരിലേക്ക് എന്താണ് ഒരു സംവിധായകൻ ഉദ്ദേശിക്കുന്നത് എന്നത് കൃത്യമായി എത്തിക്കാൻ സാധിക്കുള്ളൂ. അത്തരത്തിൽ ഫിലിം സൊസൈറ്റികളും അപ്ഡേറ്റ് ചെയ്യണം. 5.1 പോലെയുള്ള സൗണ്ട് സിസ്റ്റത്തിനൊക്കെ കുറഞ്ഞ പൈസ മുടക്കിയാൽ തന്നെ മതി. പലരും അതിനെ പറ്റിയൊന്നും ചിന്തിക്കുന്നില്ല. പല ഫിലിം സൊസൈറ്റികളും നല്ല പോലെ പരിശ്രമിക്കുന്നുണ്ട്, അവയെല്ലാം നവസംവിധായകർക്ക് പ്രോത്സാഹനവും ആകുന്നുണ്ട്. പക്ഷെ ഒന്നുകൂടി നല്ല ടെക്നോളജിയോടെ സിനിമ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾ അധികം കാണുന്നില്ല. അതുകൂടി ശ്രദ്ധിക്കണം.



IFFK താങ്കൾ ഉൾപ്പെടെയുള്ള ഏതൊരു സിനിമാസ്വാദകനും ഒരു പ്രചോദനമാണല്ലോ. ജനകീയതയാണ് IFFK യുടെ മുഖമുദ്ര . ഇക്കഴിഞ്ഞ മേളയിൽ ശ്രീ അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കൊണ്ടുവരാൻ ശ്രമിച്ച മാറ്റങ്ങൾ മേളയുടെ ജനകീയതയെ ബാധിക്കും എന്ന് വിശ്വസിക്കുന്നുണ്ടോ ?

 അടൂർ സർ കൊണ്ടുവരാൻ ശ്രമിച്ച മാറ്റങ്ങൾ പലതും തെറ്റിദ്ധരിക്കപ്പെട്ടതാണ്. അദ്ദേഹം പറഞ്ഞത് കൃത്യമായി ഉൾകൊള്ളാതെ തെറ്റായി വ്യാഖ്യാനിച്ചതാണ് മീഡിയ. ഒരു ഫെസ്റ്റിവലിനെ സംബന്ധിച്ചിടത്തോളം വിദ്യാർത്ഥികളടക്കം നിരവധി പേർ അവിടെ ഉണ്ടാകും. ചിലർ വരുന്നത് പ്രണയിക്കാനാകും, ചിലർ ഒരു മീറ്റിംഗ് പോയന്റ് എന്ന നിലയിലാകും, മറ്റുചിലർ ബഹളം വെക്കാനാകും. അവരൊന്നുമല്ലാതെ സിനിമയെ സീരിയസ്സായി കാണുന്നവർ മാത്രം വരിക എന്നാണ് അടൂർ സർ ഉദ്ദെശിച്ചത്. ഗോവയിലൊക്കെ ഇപ്പോൾ 13000 പേർക്ക് പാസ് കൊടുക്കുന്നുണ്ട്. പക്ഷെ അയ്യായിരത്തിനടുത്തെ അവിടെ കപാസിറ്റി ഉള്ളൂ.  ചലച്ചിത്രമേള ജനകീയമായിക്കോട്ടെ. അതിനോടൊപ്പം വളരെ നല്ലൊരു റിസർവേഷൻ സംവിധാനവും ഉണ്ടാകണം. അതുപോലെ ഷോകളുടെ എണ്ണവും വർദ്ധിപ്പിക്കണം.


നല്ല ആസ്വാദകനിൽ നിന്നുമാണ് നല്ല സൃഷ്ട്ടികളും ഉണ്ടാകുക. ഇഷ്ട സംവിധായകൻ ?  സ്വാധീനിച്ച ചിത്രങ്ങൾ ?

 എന്നെ കൂടുതലും സ്വാധീനിച്ചിട്ടുള്ളത് വിദേശ ചിത്രങ്ങളാണ്. ഫിലിം ഫെസ്റ്റിവലുകളിലൂടെയും സൊസൈറ്റികളിലൂടെയും കണ്ടിട്ടുള്ളവ. 'അസ്തമയം വരെ' എന്ന ചിത്രത്തിനു തന്നെ പ്രചോദാനമായത് Terrence Malick എന്ന അമേരിക്കൻ സംവിധായകന്റെ 'ദി ട്രീ ഓഫ് ലൈഫ്' എന്ന ചിത്രമാണ്. മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മൂന്നു സംവിധായകർ അടൂരും, ജി അരവിന്ദനും, കെ.ജി ജോർജ്ജുമാണ്. അവരുടെ ചിത്രങ്ങളും തന്നെയാണ് ഏറെ ഇഷ്ട്ടം. മലയാളത്തിലെ യുവ സംവിധായകരിൽ പ്രതീക്ഷയുള്ളത് വിപിൻ വിജയ്‌ ആണ്. ലോകസിനിമയിൽ ഒരുപാട് ഇഷ്ട്ടപെട്ട സംവിധായകരുണ്ട്. Werner Herzog  എന്റെ ഒരു ഇഷ്ട്ട സംവിധായകനാണ്. അദ്ധേഹമാണ് എന്റെ ജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയത്. IFFK 2010 ൽ ഞാൻ IFFK യെ കുറിച്ചു ചെയ്ത 'ദി ഡെലിഗേറ്റ്' എന്ന ഡോക്ക്യുമെന്ററിക്ക് വേണ്ടി അദ്ധേഹത്തെ ഇന്റർവ്യൂ ചെയ്യാൻ പറ്റി. ഹെർസോഗുമായുള്ള ആ ഡിസ്ക്കഷൻ എന്റെ സിനിമാസങ്കൽപ്പങ്ങൽ ഏറെ മാറ്റിമറിച്ചു. അതിനു ശേഷം അദ്ധേഹത്തിന്റെ ഒരുപാട് സിനിമകൾ കാണുകയുണ്ടായി.




സോഷ്യൽ മീഡിയകളിൽ ആക്റ്റീവ് ആണല്ലോ സജിൻ. ഫേസ്ബുക്കിനും മറ്റുമെല്ലാം ഒരു ചിത്രത്തെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൽ ഇന്ന് ഏറെ സ്വാധീനമുണ്ട്. ഇത് സിനിമക്ക് എത്രത്തോളം സഹായമായി ?

UNTO THE DUSK എന്ന ചിത്രത്തിനു അത് എത്രത്തോളം സഹായമായി എന്നത് തിയ്യേറ്റർ റിലീസിന് ശേഷമേ പറയാൻ സാധിക്കൂ. സിനിമ പ്രമോട്ട് ചെയ്യാനായി മാത്രം സോഷ്യൽ മീഡിയിൽ വന്നിരിക്കുന്ന ഒരാളാണ് ഞാൻ. അല്ലാതെ അതിൽ അത്രയേറെ താൽപ്പര്യം ഒന്നും ഇല്ല. വലിയൊരു മീഡിയം തന്നെയാണ് ഫേസ്ബുക്ക്. മുൻപ് പത്ര മാധ്യമങ്ങളിൽ വാർത്തകൾ വരുമ്പോൾ - അതിനോട് പ്രതികരിക്കാൻ ഉള്ള അവസരം ഒന്നും അങ്ങനെ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഒരു സാധാരണക്കാരന് അവന്റെ സൃഷ്ട്ടികൾ പങ്കുവെക്കാനും പ്രതികരിക്കാനും ഒരു വേദിയാകുന്നുണ്ട് ഫേസ്ബുക്ക് എന്നത് വലിയ കാര്യം തന്നെ.

വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണല്ലോ 'അസ്തമയം വരെ' എന്ന ചിത്രവും അതിനു ലഭിച്ച സ്വീകാര്യതയും. സാമ്പ്രദായികതയിൽ നിന്നും മാറി സഞ്ചിരിക്കുന്നുണ്ട് ചിത്രവും, താങ്കളും. സിനിമയെ ലക്ഷ്യം വക്കുന്ന യുവ പ്രതിഭകളോട് പറയാനുള്ളത് ?

 സിനിമ എന്നല്ല നമ്മൾ ഇഷ്ട്ടപ്പെടുന്ന, നമുക്കെന്തെങ്കിലും ചെയ്യാൻ സാധിക്കും എന്ന് തോന്നുന്ന ഒരു മേഖല അതേതുമാവട്ടെ അതിനായി പരിശ്രമിച്ചാൽ അവിടെ  എത്തും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയെ സംബന്ധിച്ചിടത്തോളം ഈ കാമ്പസുകളിലെ പ്രദർശനങ്ങൾക്കും മറ്റു ഫെസ്റ്റിവലുകൾക്കും പോയുള്ള ഒരു അനുഭവത്തിൽ സിനിമയെ നന്നായി മനസ്സിലാക്കുന്ന ഒരുപാടു പേര് ഉണ്ട് എന്നാണു ഞാൻ കരുതുന്നത്. ടെക്നോളജിയും അവർക്ക് അനുകൂലമാണ്. പഴയത് പോലെ ഏക്‌സ്പീരിയൻസിനായി ഒരു സംവിധായകന്റെ പിറകെ വർഷങ്ങളോളം പോകാതെ തന്നെ അവരവുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമുണ്ട്. ഇനിയുള്ള ഒരു 5 വർഷത്തിനുള്ളിൽ നല്ല സിനിമകളും ഒരുപാട് നല്ല ഫിലിം മേക്കേർസും ഉണ്ടാവും എന്ന് തന്നെയാണ് എന്റെ വിശ്വാസം. അതിനു ഞാനും എന്റെ സിനിമയും ഒരു പ്രചോദനമാകുന്നുണ്ടെങ്കിൽ അതുതന്നെ ഒരു വലിയ കാര്യമാണ്
അടുത്ത ചിത്രത്തെ കുറിച്ച്..

അടുത്ത ചിത്രത്തിന്റെ എഴുത്ത് നടക്കുന്നുണ്ട്. അതും വ്യത്യസ്ഥമായ ഒരു ചിത്രം തന്നെ ആയിരിക്കും. എല്ലാം ഒരുപോലെ ചെയ്തിട്ടു കാര്യമില്ലല്ലോ. വ്യത്യസ്ഥമായ സിനിമകൾ ഉണ്ടാക്കാൻ കഴിയുക എന്നത് തന്നെയാണ് വലിയ കാര്യം. അതുകൊണ്ടാണ് Carlos Reygadas എന്റെ ഒരു ഫേവറൈറ്റ് ഫിലിം മേക്കറാവാൻ കാരണം. അദ്ധേഹം നാല് ചിത്രങ്ങളെ ചെയ്തിട്ടുള്ളൂ. നാലും വളരെ വ്യത്യസ്ഥമായ ചിത്രങ്ങളാണ് - ഒന്നും മറ്റൊന്ന് പോലെയല്ല. നമ്മുടെ പല ഫിലിം മേക്കേർസിന്റെയും ഒരു പ്രശ്നം അവിടെയാണ്. ഇപ്പോഴത്തെ ജോഷി സാറിന്റെ ഒരു സിനിമ നമ്മൾ കാണുകയാണെങ്കിൽ അത് പണ്ട് എങ്ങനെയായിരുന്നോ അതുപോലെത്തന്നെയാണ് ഇപ്പോഴും. അപ്പൊ, ആ രീതിയിൽ ഒരു മാറ്റം വരണം.